മുപ്പത്തിയാറ് വര്‍ഷത്തെ അധ്യാപനത്തിന് വിടപറയാനൊരുങ്ങി ലില്ലിടീച്ചര്‍
പുല്‍പ്പള്ളി:36 വര്‍ഷത്തെ അധ്യയന ജീവിതത്തിന് ശേഷം മുള്ളന്‍കൊല്ലി കൈതപ്പാടത്ത് ലില്ലിടീച്ചര്‍ അധ്യാപന ജീവിതത്തോട് വിടപറയുന്നു. പുല്‍പ്പള്ളി മേഖലയിലെ വനഗ്രാമമായ ചേകാടി എല്‍പി സ്കൂളിലെ പ്രധാനാധ്യാപിക സ്ഥാനത്ത് നിന്നാണ് ഈ അധ്യാപിക ജൂണ്‍ 30ന് വിരമിക്കാനൊരുങ്ങുന്നത്. കണ്ണൂര്‍ സ്വദേശിയായ ലില്ലിടീച്ചര്‍ വിവാഹത്തോടെയാണ് പുല്‍പ്പള്ളിയിലെത്തിയത്. 1987ല്‍ ഇരുപതാമത്തെ വയസില്‍ പിഎസ്.സിനിയമനം ലഭിച്ചു. പെരിക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു ആദ്യനിയമനം. ഇതിനിടയില്‍ പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലും മൂന്ന് വര്‍ഷം ജോലി ചെയ്തു. പെരിക്കലൂരില്‍ നിന്നും അതിരാറ്റുകുന്ന് ഗവ. ഹൈസ്ക്കൂളിലേക്കായിരുന്നു സ്ഥലം മാറ്റം ലഭിച്ചത്. അവിടെ ആറ് വര്‍ഷം ജോലി ചെയ്ത ശേഷമാണ് ചേകാടിയിലെത്തുന്നത്.
വനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചേകാടി ഗ്രാമത്തില്‍ 1924ല്‍ സ്ഥാപിതമായതാണ് ഈ എല്‍പി സ്കൂള്‍. 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 73 പേരും പട്ടികവര്‍ഗത്തില്‍പ്പെട്ട കുട്ടികളാണ്. താത്്കാലിക അധ്യാപകരായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇവര്‍ക്കിടയിലേക്കാണ് ലില്ലിടീച്ചര്‍ എത്തിയത്. കുട്ടികള്‍ക്ക് പേരുപോലും എഴുതാന്‍ അറിയാത്ത അവസ്ഥ. കുട്ടികളുടെ ഈ ദുരവസ്ഥകണ്ട് അധ്യാപകരോട് തിരക്കിയപ്പോള്‍ 'അവരങ്ങനെയൊക്കെയെ പഠിക്കൂ'എന്നായിരുന്നു ടീച്ചര്‍ക്ക് ലഭിച്ച ഉത്തരം. എന്നാല്‍ അത് അംഗീകരിച്ചുകൊടുക്കാന്‍ ഈ അധ്യാപിക തയാറായില്ല. ലില്ലി ടീച്ചര്‍ കുട്ടികളെ വളരെ സൂക്ഷ്മതയോടെ എഴുതാന്‍ പഠിപ്പിച്ചു. അവധിക്കാലത്ത് നാലാംക്ലാസ് പഠനം പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ ടി സി വാങ്ങാനെത്തുന്പോള് നന്നായി പഠിക്കണമെന്ന ഉപദേശം നല്‍കിയാണ് ടീച്ചര്‍ പറഞ്ഞയക്കുന്നത്. ഒടുവില്‍ മനോഹരങ്ങളായ അക്ഷരങ്ങള്‍കൊണ്ട് ലില്ലീടീച്ചര്ക്ക് യാത്രാമംഗങ്ങള്‍ നേര്‍ന്നാണ് കുട്ടികളില്‍ ഭൂരിഭാഗവും സ്കൂളിന്റെ പടിയിറങ്ങിയത്.
ലില്ലിടീച്ചര്‍ സ്കൂളിന്റെ പടിയിറങ്ങുന്നതോടെ ഒരധ്യാപകന് പോലുമില്ലാത്ത അവസ്ഥയിലാണ് ചേകാടി എല്‍പി സ്കൂള്‍. പുതിയ നിയമനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. നാല് അധ്യാപകരാണ് ചേകാടി സ്കൂളില്‍ വേണ്ടത്. എന്നാല്‍ ഭൂരിഭാഗം പേരും ഇവിടേക്ക് വരാന്‍ മടിക്കുകയാണ്. അതിന്റെ പ്രധാനകാരണം ഇവിടേക്ക് എത്തിപ്പെടാനുള്ള പ്രയാസം തന്നെയാണ്. കാട്ടാനശല്യവും ഇവിടെ രൂക്ഷമാണ്. യുപി മുതല്‍ പഠനം തുടരാന്‍ 13 കിലോമീറ്ററോളം താണ്ടി പുല്പ്പള്ളിയിലെത്തിച്ചേരേണ്ട അവസ്ഥയാണ് നിലവില്‍ ചേകാടി ഗ്രാമത്തിലെ കുട്ടികള്‍ക്കുള്ളത്.
ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതിനാല്‍ ഇനിയും ഹൈടെക് ആക്കാത്ത ഒരു വിദ്യാലയമാണ് ചേകാടി സ്കൂള്‍. യുപിയായി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എല്ലാത്തരത്തിലും അവഗണനയില്‍ തുടരുന്ന ഈ സ്കൂളിന്റെ കാര്യത്തില്‍ അധികൃതര്‍ ഇനിയെങ്കിലും വേണ്ടത്ര ശ്രദ്ധ നല്‍കണമെന്ന ആവശ്യം മാത്രമാണ് ഇപ്പോള്‍ ഈ അധ്യാപികക്കുള്ളത്. മുള്ളന്‍കൊല്ലി സെന്റ്മേരീസ് സ്കൂളിലെ അധ്യാപകനായിരുന്ന ടോം തോമസാണ് ലില്ലിടീച്ചറുടെ ഭര്‍ത്താവ്. നിമ്മി, അഖില്‍, അഞ്ജലി എന്നിവരാണ് മക്കള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍