രാത്രികാല ഗതാഗത നിരോധനം തുടരണം: സുപ്രീംകോടതി വിദഗ്ധസമിതി
ബത്തേരി:ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്വ്വീലൂടെ കടന്നുപോകുന്ന നാഷണല്‍ ഹൈവേ 212 (677), 67 എന്നിവയില്‍ നിലനില്‍ക്കുന്ന രാത്രി കാല ഗതാഗത നിരോധനം തുടരണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതി ഏകകണ്ഠമായി സുപ്രീം കോടതിയെ അറിയിച്ചു. സമിതിയുടെ ചെയര്മാന് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് & ഹൈവേ സെക്രട്ടറി വൈഎസ് മാലിക്കാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അറ്റോര്‍ണി ജനറല്‍ വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേരളകര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് സ്വീകാര്യമായ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനായി സുപ്രീം കോടതി വൈഎസ് മാലിക് ചെയര്‍മാനും, കര്‍ണ്ണാടക,തമിഴ്നാട്,കേരള സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിമാരും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സെക്രട്ടറിയും അംഗങ്ങളായ സമിതിയെ 2018 ജനുവരി 1ാം തീയതി നിശ്ചയിച്ചത്. കഴിഞ്ഞ 9 വര്‍ഷമായി വന്യജീവികളും യാത്രക്കാരും നിരോധനവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും ബദല്‍ റോഡ് സംവിധാനം തൃപ്തികരമാണെന്നും നാല് ബസ്സുകള്‍ സര്‍വ്വീസ് നടത്തുണ്ടെന്നും സമിതി വിലയിരുത്തി.19.09.18 ല്‍ ചെയര്മാന് സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതിക്ക് ഓകകണ്ടമായി തീരുമാനം എടുക്കാന്‍ കഴിയാത്തതിനാല്‍ റോഡ് ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശവും, കര്‍ണ്ണാടകയുടേയും,എംഓഇഎഫിന്റേയും നിര്‍ദ്ദേശങ്ങളും വെവ്വേറെ സമര്‍പ്പിക്കുകയുണ്ടായി.
ചെയര്‍മാന്‍കൂടിയായ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സെക്രട്ടറി വൈഎസ് മാലിക്കിന്റെ നിര്‍ദ്ദേശത്തിനെതിരെ കര്‍ണ്ണാടകയില്‍ വന്‍ പ്രതിരോധവും, സമരപ്രക്ഷോഭങ്ങളും ഉയര്‍ന്നിരുന്നു. നാഷണല്‍ ഹൈവേ 677 ല്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് മേല്‍പ്പാലങ്ങള്‍ ഉണ്ടാക്കിയും, റോഡ് വീതികൂട്ടിയും 24 മണിക്കൂറും റോഡ് തുറന്ന് കൊടുക്കണമെന്നും, ചെലവായി കണക്കാക്കിയ 500 കോടി രൂപയില്‍ പകുതി കേരളവും, പകുതി കേന്ദ്രവും വഹിക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദ്ദേശം. കര്‍ണാടക മുഖ്യമന്ത്രിയുടെ എംഒഇഎഫും ശക്തമായി ഇതിനെ എതിര്‍ത്തു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കര്‍ണ്ണാടകയും എംഓആര്ടിഎച്ചിന്റെ നിര്‍ദ്ദേശത്തെ സുപ്രീം കോടതിയില്‍ എതിര്‍ത്തു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് വീണ്ടും സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ അറ്റോര്‍ണി ജനറലിന്റെ നിര്‍ദ്ദേശപ്രകാരം സുപ്രീം കോടതി കമ്മിറ്റി ഓഫ് സെക്രട്ടീസ് (സിഓഎസ്) രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. 18.02.19ല്‍ കേന്ദ്ര ക്യാബിനെറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സുപ്രീം കോടതിക്ക് ഏകകണ്ഠമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ 9 വര്‍ഷമായി വന്യജീവികളും യാത്രക്കാരും നിരോധനവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും ബദല്‍ റോഡ് സംവിധാനം തൃപ്തികരമാണെന്നും നാല് ബസ്സുകള്‍ സര്‍വ്വീസ് നടത്തുണ്ടെന്നും സമിതി വിലയിരുത്തി. യോഗത്തില്‍ എം.ഓ.ഇ.എഫ് ആന്റ് ഇ.ഇ, എംഓആര്ടിഎച്ച് സെക്രട്ടറിമാരെ കൂടാതെ റോഡ് ഡെവലപ്മെന്റ് ഡയറക്ടര്‍ ജനറല്‍, സ്പെഷല്‍ സെക്രട്ടറി എന്നിവരും, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ എഐജിയും പങ്കെടുത്തിരുന്നു. കേരളത്തിന് മാത്രമേ എതിര്പ്പുള്ളൂവെന്ന് വിലയിരുത്തിയ യോഗം നിലവിലുള്ള നിരോധനം തുടര്‍ന്നും നിലനില്ക്കണമെന്ന് ശുപാര്‍ശ ചെയ്തു. 2010 ലാണ് ബന്ധിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലൂടെ കടന്നുപോകുന്ന റോഡുകളില്‍ രാത്രി 9 മണിമുതല്‍ കാലത്ത് 6 മണിവരെ ഗതാഗതം കര്‍ണ്ണാടക ഹൈക്കോടതി നിരോധിച്ചത്. വിധിക്കെതിരെ കെഎസ്ആര്‍ടിസിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഡ്വ. എല്‍ ശ്രീനിവാസബീബു, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നിവരായിരു്നന റിട്ട് ഹര്‍ജി സമര്്പപിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍