ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്ര പുനഃപ്രതിഷ്ഠ മഹോത്സവം
പുല്‍പ്പള്ളി:രാമായണ പരിക്രമണ വഴിയിലെ ആദ്യ ക്ഷേത്രവും മുരിക്കന്മാര് ദേവസ്വത്തിന്റെ ഉപക്ഷേത്രവുമായ പുല്‍പ്പള്ളി ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 15,16,17 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിഷു ദിനത്തില്‍ പുലര്‍ച്ചെ ചടങ്ങുകള്‍ ആരംഭിച്ച് 17ന് ഉച്ചയ്ക്കാണ് പ്രതിഷ്ഠാ കര്‍മ്മം നടത്തുക. പൂര്‍ണ്ണമായും കാവ് സങ്കല്‍പ്പത്തില്‍ നിലകൊള്ളുന്ന ക്ഷേത്ര പരിസരത്തെ വന്മരങ്ങളും സസ്യങ്ങളും മുറിച്ച് നീക്കാതെ സംരക്ഷിച്ചുകൊണ്ടാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന് പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്നാണ് പുനരുദ്ധാരണ കമ്മിറ്റി രൂപവത്കരിച്ച് രണ്ടര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ചാത്തനാട്ട് രാമചന്ദ്രന് നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. 15ന് രാവിലെ പശുദ്ദാനം, പണ്യാഹം, അത്ഭുത ശാന്തി ഹോമം, ഖനനാദി തുടങ്ങിയവയും വൈകുന്നേരം കൂറപവിത്രം, പ്രസാദശുദ്ധി, അസ്ത്രകലശം, രാക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തു ബലി എന്നിവയും നടത്തും. 17ന് പ്രതിഷ്ഠയ്ക്ക് ശേഷം അന്നദാനമുണ്ടായിരിക്കും. തുടര്‍ന്ന് അഞ്ച് മണിക്ക് സാസ്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് ശേഷം തിരുവാതിര, നൃത്തം, ഭക്തിഗാന സുധ തുടങ്ങിയവ നടത്തും. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് സി.ടി. ഗിരീഷ്, സെക്രട്ടറി ജയേഷ് ഗോപിനാഥ്, ബിജു രാജന് കലാലയം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍