ഗ്യാസ് ഗോഡൗണിന് സമീപത്തെ കാടിന് തീപിടിച്ചു വന്‍ അപകടം ഒഴിവായി
മാനന്തവാടി:ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച ഗോഡൗണിന് സമീപത്തെ കാടിന് തീ പിടിച്ചു.അഗ്നി രക്ഷാ യൂണിറ്റ് അംഗങ്ങളുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപ്പെടലിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി. ഒണ്ടയങ്ങാടി എടപ്പടിയിലെ എച്ച് പി ഗോഡൗണിന് ചുറ്റുമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കാടിനാണ് ഇന്ന് വൈകുന്നേരം 4 മണിയോടെ തീ പിടിച്ചത്.ഈ വ്യക്തിയുടെ ഉടമസ്ഥയിലുള്ള ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണാണിത്.മാനന്തവാടി അഗ്നി രക്ഷാ യൂണിറ്റില്‍ നിന്നുമുള്ള രണ്ട് വലിയ വാഹനങ്ങളും ഒരു ചെറിയ വാഹനവും എത്തിയാണ് ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരുടെ കൂടെ സഹായത്തോടെ തീയ്യണച്ചത്. ഗോഡൗണിനകത്ത് നിറച്ച സിലിണ്ടറുകളും കാലി സിലിണ്ടറുകളും ഉണ്ടായിരുന്നു. ഗോഡൗണിന്റ് മതിലിനുള്ളിലേക്ക് പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ അപകടം ഒഴിവായത്.നിറയെ വീടുകളുള്ള പ്രദേശം കൂടിയാണിത്. അതെ സമയം കഴിഞ്ഞാഴ്ചയും സ്ഥലത്ത് തീ പിടിച്ചിരിന്നതായും ഉടമസ്ഥനോട് കാട് വെട്ടണമെന്നാവശ്യപ്പെട്ടപ്പോള് തങ്ങളെ അവഹേളിക്കുകയായിരുന്നുവെന്നും തങ്ങളുടെയൊന്നും അനുമതിയില്ലാതെ യാണ് ഗോഡൗണ്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. മാനന്തവാടി അഗ്നി രക്ഷാ യൂണിറ്റില്‍ നിന്നുള്ള ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സി പി ഗിരീഷന്, ലീഡീഗ് ഫയര്മാന്മാരായ എന്‍ ബാലകൃഷ്ണന്, ഫയര്മാന്മാരായ ഇ കെ ആഷിഫ്, എം ആര് രതീഷ്, വി എഫ് ഷിബു, മോഹനന്, മത്തായി എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഗോഡൗണിന്റ് സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഉടമക്ക് നോട്ടിസ് നല്‍കുമെന്ന് മാനന്തവാടി എസ് ഐ പി എം സുനില്‍കുമാര്‍ അറിയിച്ചു നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത് അല്‍പ്പനേരം വാക്കേറ്റത്തിനിടയാക്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍