കബനീതീരത്തു നട്ട വൃക്ഷത്തൈകള്‍ നശിച്ചു
പുല്‍പ്പള്ളി: കര്‍ണാടകയില്‍നിന്നുള്ള ഉഷ്ണക്കാറ്റിനെ പ്രതിരോധിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെയും വനംവന്യജീവി വകുപ്പിന്റെയും നേതൃത്വത്തില്‍ കബനി നദിയോരത്ത് നട്ട മുഴുവന്‍ മരത്തൈകളും നശിച്ചു. കൊളവള്ളി മുതല്‍ മരക്കടവ് വരെ നദീതീരത്തു 2016ലെ ലോക പരിസ്ഥിതി ദിനത്തില്‍(ജൂണ്‍ അഞ്ച്) നട്ട 20,000 ഓളം തൈകളാണ് നശിച്ചത്.തൈകളുടെ സംരക്ഷണത്തിനു പതിനായിരക്കണക്കിനു രൂപ ചെലവില്‍ സ്ഥാപിച്ച മുള്ളുവേലിയും തകര്‍ന്നു. മൂന്നു വര്‍ഷത്തെ സംരക്ഷണത്തിനു നടപടി സ്വീകരിക്കുമെന്നു ജില്ലാ ഭരണകൂടം ഉറപ്പുനല്കിയിരിക്കെയാണ് തൈകളുടെ നാശം.പരിചരണത്തിന്റെ അഭാവമാണ് തൈകള്‍ നശിക്കുന്നതിനു കാരണമായത്. തരിശു കിടക്കുകയാണ് തൈകള്‍ നട്ട ഭാഗം. വരള്‍ച്ച പ്രതിരോധത്തിനുള്ള വൃക്ഷവത്കരണത്തിനു ഒരോ വര്‍ഷവും ചെലവഴിക്കുന്ന തുക പാഴാകുകയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. നടുന്നതിനൊപ്പം തൈകളുടെ സംരക്ഷണത്തിനു ശാസ്ത്രീയ നടപടികള്‍ ഉണ്ടാകേണ്ടതുണ്ടെന്നു അവര്‍ അഭിപ്രായപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍