വള്ളിയൂര്‍ക്കാവ് മേല്‍ശാന്തിക്ക് സസ്പെന്ഷന്;മന്ത്രിക്ക് പ്രസാദം നല്കിയില്ലെന്നുള്പ്പെടയുള്ള കൃത്യവിലോപം
വള്ളിയൂര്‍ക്കാവ് ക്ഷേത്രം മേല്‍ശാന്തി കെവി ശ്രീജേഷ് നമ്പൂതിരിയെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തുകൊണ്ട് ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി.കഴിഞ്ഞ വര്‍ഷം ക്ഷേത്രം സന്ദര്‍ശിച്ച ദേവസ്വം മന്ത്രിക്ക് പ്രസാദം നല്‍കിയില്ല എന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപടി. പുതുമന ഇല്ലം ഗോവിന്ദന് നമ്പൂതിരിക്കാണ് പകരം മേല്‍ശാന്തിയുടെ ചുമതല. എന്നാല്‍ സേവനം ചെയ്തകാലത്തോളം ആത്മാര്‍ത്ഥതയോടെയാണ് താന്‍ മുന്നോട്ട് പോയിരുന്നതെന്നും, എല്ലാം വള്ളിയൂരമ്മക്കറിയാമെന്നും ആരോപണങ്ങളുടെ സത്യാവസ്ഥ കാലം തെളിയിക്കുമെന്നും ശ്രീജേഷ് നമ്പൂതിരി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
മാര്‍ച്ച് 08നാണ് മേല്‍ശാന്തിയെ പുറത്താക്കികൊണ്ട് ഉത്തരവിറങ്ങിയത്. ശാന്തിക്കെതിരെ ഉയര്‍ന്ന് വന്ന പരാതിയുടേയും, ക്ഷേത്ര സന്ദര്‍ശനം നടത്തിയ ദേവസ്വം മന്ത്രിക്ക് പ്രസാദം നല്‍കിയില്ലെന്നുള്ള കൃത്യവിലോപവും അടിസ്ഥാനമാക്കി ദേവസ്വം കമ്മീഷണര്‍ ശാന്തിക്കാരനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ട്രസ്റ്റി ബോര്‍ഡ് യോഗം ചേരുകയും ദേവസ്വം നിയമത്തിലെ 49(1) പ്രകാരം മേല്‍ ശാന്തിയായ ശ്രീജേഷ് നമ്പൂതിരിയെ സസ്പെന്റ് ചെയ്യുകയുമായിരുന്നു. ആറാട്ട് മഹോത്സവ പശ്ചാത്തലത്തില്‍ പുതുമന ഇല്ലം ഗോവിന്ദന് നമ്പൂതിരിക്ക് മേല്‍ശാന്തിയുടെ ചുമതല നല്‍കിയിട്ടുണ്ട്.എന്നാല്‍ സേവനം ചെയ്തകാലത്തോളം ആത്മാര്‍ത്ഥതയോടെയാണ് താന്‍ മുന്നോട്ട് പോയിരുന്നതെന്നും, എല്ലാം വള്ളിയൂരമ്മക്കറിയാമെന്നും ആരോപണങ്ങളുടെ സത്യാവസ്ഥ കാലം തെളിയിക്കുമെന്നും ശ്രീജേഷ് നമ്പൂതിരി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍