റിസോര്‍ട്ട് മുറിയില്‍ പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ സംഭവം;യുവാവിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും
ബത്തേരി:സുല്‍ത്താന്‍ ബത്തേരിയിലെ റിസോര്‍ട്ടിലെ മുറിയില്‍ പെണ്‍കുട്ടി കുളിക്കുന്ന ചിത്രം ഒളിക്യാമറ വെച്ച് പകര്‍ത്തിയ യുവാവിന് പോക്സോ കേസില്‍ ശിക്ഷ.ഇരുളം പാപ്ലശ്ശേരി വെളുത്തേരി വീട്ടില്‍ ഷമീര്‍ (29)നെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി കെ. രാമകൃഷ്ണന് മൂന്ന് വര്‍ഷം തടവിനും പതിനായിരം രൂപ പിഴ അടക്കാനും വിധിച്ചത്.2014 ജൂണ്‍ 26 നാണ് കേസിന് ആസ്പദമായ സംഭവം.റിസോര്‍ട്ടില്‍ പെയിന്റിംഗ് ജോലി ചെയ്തുവരുന്നതിനിടെ ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ പ്രതി തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നതാണ് കേസ്. ബത്തേരി പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി. ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പോക്സോ കേസുകള്‍ക്കുള്ള സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജി. സിന്ധു ഹാജരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍