പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ക്ക് 60 ലക്ഷം അനുവദിച്ചു
മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന 6 റോഡുകള്‍ക്ക് 60 ലക്ഷം രൂപ റവന്യൂവകുപ്പ് അനുവദിച്ചു.കണിയാരംകുറ്റിമൂല റോഡ്, കുറ്റിമൂലപിലാക്കാവ് റോഡ്, അമ്പുകുത്തിജെസ്സി റോഡ്, കാറ്റാടിവരിനിലം റോഡ്, കൈതവള്ളിതൃശ്ശിലേരി ക്ഷേത്രം റോഡ്, മാനന്തവാടിപുഴഞ്ചാല് മുതിരേരി റോഡ് എന്നീ റോഡികളാണ് പുനരുദ്ധാരണം നടത്തുക. ഓരോ റോഡിനും പത്ത് ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. മാനന്തവാടി എം.എല്‍.എ ഒ.ആര് കേളുവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് റവന്യൂ വകുപ്പ് ഈ തുക അനുവദിച്ചിട്ടുള്ളത്.പ്രളയക്കാലത്ത് ജില്ലയിലെ പല ഗ്രാമീണ റോഡുകളും വ്യാപകമായി തകര്‍ന്നിരുന്നു. ഈ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ കാലാവധി 18 മാസമാണ്.നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ റോഡികളാണിത്. പ്രളയകാലത്ത് ഈ റോഡുകള്‍ വ്യാപകമായി തകര്‍ന്നിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍