ജനപ്രതിനിധികള്‍ ഉപവാസ സമരം നടത്തി
പുല്‍പ്പള്ളി:കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലായിട്ടും കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകത്തത് കര്‍ഷകരോടുള്ള അവഗണനയാണെന്ന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.മുള്ളന്‍കൊല്ലി കൃഷി ഭവന് മുന്നില്‍ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വരള്‍ച്ചയും കൃഷി നാശവും ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കുടിയേറ്റ മേഖല സന്ദര്‍ശിക്കുകയും കൃഷി നാശമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും എന്നാലിപ്പോള്‍ മഴക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയെ സഹായിക്കുന്നതിനോ കൃഷി മേഖല സന്ദര്‍ശിക്കുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.
മുള്ളന്‍കൊല്ലി കൃഷി ഭവനില്‍ കൃഷി നാശത്തിന് നഷ്ടപരിഹാരമായി 4935 കര്‍ഷകര്‍ക്ക് മാത്രം 185 കോടി രൂപയുടെ വിളനാശമാണുണ്ടായതെന്നും കൃഷി വകുപ്പ് അപേക്ഷ സ്വീകരിച്ചുവെങ്കിലും അനുകുലമായ നടപടിയുണ്ടായിട്ടില്ല. കൃഷി ഭവനുകളില്‍ ഇപ്പോഴും കര്‍ഷകരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയായിരുന്നു ഉപവാസ സമരം നടത്തിയത്.ജില്ല പഞ്ചായത്തംഗം വര്‍ഗ്ഗീസ് മൂരിയന്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ചു,പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്,വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി,അംഗങ്ങളായ തോമസ് പാഴൂക്കാല, അഡ്വ.പി.എ പ്രകാശന്, ജീനാ ഷാജി,ബിജു പുലകുടി, ജാന്‍സി ജോസഫ് , മോളി ജോസ് ,പി.വിസെബസ്റ്റ്യന് ,പി.കെ സുരേഷ് ,ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, അഡ്വ.പി.ഡി സജി ,കെ.എല്‍ പൗലോസ് ,കെ.കെ അബ്രാഹം,പി.കെ ജോസ്,സി.ഡി തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍