മക്കളെ വധിക്കുമെന്ന ഭീഷണിയുമായി അടച്ചിട്ട വീടിനുള്ളില്‍ യുവാവ് ; മണിക്കൂറോളം നാട്ടുകാര്‍ മുള്‍മുനയില്‍; പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തി; ഉച്ചയോടെ പ്രശ്നത്തിന് പരിഹാരം
പുല്‍പ്പള്ളി: ഇന്ന് രാവിലെ 9.30ഓടെയാണ് ഉറുമ്പിന് കരോട്ടില്‍ വിനോദ്(40) എന്നയാള്‍ തന്റെ മക്കളെ കൊല്ലുമെന്ന് ഭീഷണി മുഴക്കി താന്നിതെരുവിലുള്ള വാടക വീട്ടില്‍ കയറി വാതിലടച്ചത്. മാനസിക അസ്വാസ്ഥ്യമുള്ള ഇയാള്‍ വാക്കത്തി ഉപയോഗിച്ച് അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയത്. സ്ഥലം വിറ്റ് കിട്ടിയ തുക നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വധഭീഷണി . തുടര്‍ന്ന് ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ, സി.ഐ. റെജീന കെ.ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും, ബത്തേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവില്‍ ഉച്ചയോടെ പ്രശ്നത്തിന് പരിഹാരമാകുകയായിരുന്നു.രാവിലെത്തെ സംഭവ വികാസങ്ങളെ തുടര്‍ന്ന് വിനോദിന്റെ ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ഒടുവില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്ക് ശേഷം വിനോദിനെ അനുനയിപ്പിച്ച് വീടിന് പുറത്തിറക്കുകയായിരുന്നു. പണവും വീടും നല്‍കാമെന്നൊക്കെ പറഞ്ഞാണ് വിനോദിനെ അനുനയിപ്പിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത വിനോദിനെ പിന്നീട് മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍