ജില്ലാ അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി ടിഎന്‍ സജീവന് ബാഡ്ജ് ഓഫ് ഹോണര്‍ അംഗീകാരം; അംഗീകാരം ലഭിക്കുന്നത് രണ്ടാം തവണ
വയനാട് ജില്ലാ അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി ടിഎന്‍ സജീവന് മികച്ച സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ അംഗീകാരം ലഭിച്ചു. 2014ലും ഇദ്ദേഹത്തിന് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചിരുന്നു. 1993 ല്‍ കെഎപി നാലാം ബറ്റാലിയനില്‍ നിന്നുമാണ് സജീവന് പോലീസ് സേനയില്‍ പ്രവേശിക്കുന്നത്. ഇതുവരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ എസ്ഐയായും, മാനന്തവാടി,മട്ടന്നൂര്‍,നീലേശ്വരം,മീനങ്ങാടി എന്നിവിടങ്ങളില്‍ സിഐ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കൂടാതെ ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എംഎം അബ്ദുള്‍ കരീമിനും സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി യില്‍ എഎസ്ഐ ആയ കെജി ജോഷിക്കും 2017ലെ അംഗീകാരം ലഭിച്ചിട്ടുണ്ട്.1995 ലാണ് സജീവന് വയനാട് പോലീസിന്റെ ഭാഗമായി തീരുന്നത്. തുടര്‍ന്ന് ഏആര്‍ ക്യാമ്പിലും, തലപ്പുഴ, മാനന്തവാടി,അമ്പലവയല്‍,തിരുനെല്ലി എന്നിവിടങ്ങളിലും സേവനം ചെയ്തു. 2003ല്‍ എസ്ഐ ആയി സര്‍ക്കാര്‍ ജോലി ലഭിച്ചതിന് ശേഷം കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എസ്ഐ ആയും, പിന്നീട് മാനന്തവാടി,മട്ടന്നൂര്‍,നീലേശ്വരം,മീനങ്ങാടി എന്നിവിടങ്ങളില്‍ സിഐ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് ഡിവൈഎസ്പിയായി സ്ഥാനകയറ്റം ലഭിച്ചതിനുശേഷം ജില്ലയില്‍ ഭരണവിഭാഗം ഡിവൈഎസ്പിയായി ചുമതലയേറ്റെടുക്കുകയായിരുന്നു. 2014 ലും ഇദ്ദേഹത്തിന് പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചിട്ടുണ്ട്. മഞ്ജുള സജീവാണ് ഭാര്യ. മൂത്തമകള്‍ ശ്രീലക്ഷ്മി ബംഗളൂരുവിലെ നിയമ വിദ്യാര്‍ത്ഥിനിയും, രണ്ടാമത്തെ മകന് ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലിനോക്കി വരികയാണ്. ഇളയമകന് ശ്രീഹരി കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍