പരക്കുനി കോളനിയുടെ പരാധീനത പരിഹരിക്കണം: ജില്ലാ ജഡ്ജ് വിജയകുമാര്‍
പനമരം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പ്പെട്ട പരക്കുനി കോളനിയിലെ പരാധീനത ഉടന്‍ പരിഹരിക്കണമെന്ന് ജില്ല ജഡ്ജി വി.വിജയകുമാര്‍.പരക്കുനി കോളനിയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.ജഡ്ജിയുടെ മുന്നില്‍ നിരവധി പരാതികളാണ് കോളനിവാസികള്‍ ഉന്നയിച്ചത്.ഒരുവര്‍ഷം മുമ്പ് പണികഴിച്ച വീട് ചോര്‍ന്നൊലിക്കുന്നതായി കോളനിക്കാര്‍ പറഞ്ഞു.14 കുടുംബങ്ങള്‍ക്കായി പൊളിഞ്ഞ് വീഴാറായ 4 കക്കൂസുകള്‍ മാത്രമാണുള്ളത്.ഇം.എം.എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പൂര്‍ത്തികരിക്കാത്ത വീടുകള്‍ നിരവധിയുണ്ട്.മഴക്കാലത്ത് വെള്ളം കയറുന്നതുമായി ബന്ധപ്പെട്ടും നിരവധി പരാതികളുയര്‍ന്നു. അടുത്ത മാസം അദാലത്ത് നടത്തി കോളിനിക്കാരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമം നടത്തുമെന്നും ജില്ലാ ജെഡ്ജി പറഞ്ഞു. പിന്നീട് പനമരം ഹൈസ്കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേദ്ധഹം മടങ്ങിയത്.മാനന്തവാടി തഹസില്‍ദാര്‍ ഷാജു, ഡി.വൈഎസ്.പി.ടി.എന്‍.സജീവന്, ലോ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ അഫ്സല്, ദുരന്തനിവാരണ ഓഫീസര്‍ ആശാ കിരണന്‍, വാര്‍ഡ് മെമ്പര്‍ എം.എചാക്കോ, സിബോധി പോക്കര് ,എ പി ബാവ അപ്പച്ചന്, കോടക്കാട്ട് അലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍