വയനാടിന്റെ വികസന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം:കെ. ഫ്രാന്‍സിസ് ജോര്‍ജ്
മാനന്തവാടി:വയനാടിന്റെ വികസന പ്രതിസന്ധിക്കും ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന രൂക്ഷമായ കാര്‍ഷിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കേന്ദ്ര സംസ്ഥാന ഗവണ് മെന്റുകള്‍ ഇടപെടണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കെ.ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. മാറി മാറി അധികാരത്തില്‍ വന്ന കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള് വയനാടിനോട് കടുത്ത അവഗണന തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിദാരുണമായ കാര്‍ഷിക തകര്‍ച്ചയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ ആയിരക്കണക്കിനു കര്‍ഷകരുടെ വാഴ, നെല്ല്, കപ്പ, കമുക് തുടങ്ങിയ കൃഷികള്‍ പൂര്‍ണമായി നശിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥതിയുണ്ടാകും. വയനാടിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി വ്യാപാരി ഭവനില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാര്‍ഷിക വിളകളുടെ നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച ഗവര്‍ണമെന്റിന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും നഷ്ടപരിഹാരത്തുക കാലവിളംബമില്ലാതെ വിതരണം ചെയ്യാന്‍ കളക്ടറേറ്റില്‍ പ്രത്യേക അടിയന്തര സഹായ സെല്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഗവര്‍ണമെന്റ് കുരുമുളകിന് 500 രൂപാ തറവില പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്ക് ഇപ്പോള്‍ 290 രൂപയാണ് ലഭിക്കുന്നത്. റബ്ബര്‍, ഏലം, കാപ്പി, തേയില, ഇഞ്ചി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കര്‍ഷകരെ ദുരിതത്തിലാക്കി. വയനാട്ടിലെ കാര്‍ഷിക മേഖലയിലെ രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് പ്രത്യക പാക്കേജും കടാശ്വാസ പദ്ധതികളും പ്രഖ്യാപിക്കണമെന്നും വിലയിടിവിന് കാരണമായ ഇറക്കുമതി നയം കേന്ദ്ര ഗവര്‍ണമെന്റ് പുനപരിശോധിച്ച് കര്‍ഷകരുടെ രക്ഷയ്ക്ക് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാടിനെ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന ഗോണിക്കുപ്പമാനന്തവാടികുറ്റിയാടികോഴിക്കോട് റോഡ് പ്രധാനമന്ത്രിയുടെ ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയ പാതയായി പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസന സെമിനാറില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് പി.സി. ജോസഫ് ജില്ലാ പ്രസിഡന്റ് കെ.എ. ആന്റണി വികസന രേഖ അവതരിപ്പിച്ചു. പടിഞ്ഞാറത്തറപൂഴിത്തോട് ബദല്‍ റോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, കര്‍ണ്ണാടകയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാടിന്റെ മുഴുവന്‍ വനാര്ത്തികളിലും റെയില്‍ പാളി നിര്‍മ്മിച്ച് വന്യമൃഗ ശല്യത്തിന് ശ്വാശത പരിഹാരം കാണുക, ദേശീയ പ്രാധാന്യമുള്ള നഞ്ചന്കോഡ്നിലന്പൂര് റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുക, മൈസൂര്മാനന്തവാടികുറ്റിയാടികോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുക, റെയില്‍വേ പിങ്കു ബുക്കില്‍ ഇടം പിടിച്ച തലശേരിമൈസൂര്‍ റോഡിന് കേന്ദ്രം അനുമതി നല്‍കുക, മെഡിക്കല്‍ കോളജ് നിര്‍മ്മാണം ത്വരിതപ്പെടുത്തുക തുടങ്ങിയ വികസന ആവശ്യങ്ങളും യോഗം ഉന്നയിച്ചു. വയനാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ വയനാടിന്റെ വികസനം സാധ്യമാകുമെന്ന് വികസന സെമിനാര്‍ പറഞ്ഞു കെ.എം. ജോസഫ്, വി.എസ്. ചാക്കോ, വിത്സണ് നെടുംകൊന്പില്, വി.എ. ജോസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.പി. പോളി, എ.ജെ. ജോസഫ്, എം.എം. ബിജു, കെ.എം. പൗലോസ്, പി.ജെ. റെജി, ടി.പി. കുര്യാക്കോസ്, ജോര്‍ജ് എരമംഗലത്ത്, ജോര്‍ജ് വാതുപറന്പില്, എം.ഒ. ജോസഫ്, മാത്യു പുതുപ്പറന്പില്‍, സി.ജെ. അഗസ്റ്റിന്, സുനില്‍ അഗസ്റ്റിന്, ജോയി തോമസ്, പി.ജെ. സെബാസ്റ്റ്യന്‍, സി.ജെ. ജോണ്സന്, ഇ.ടി. തോമസ്, അനൂപ് ചേലൂര്‍, പി.ജെ. ചാക്കോ, സി.ജെ. ജോയി, അനൂപ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍