പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് ; ആക്ഷന്‍ കമ്മിറ്റിബഹുജന മാര്‍ച്ച് നടത്തി;ബദല്‍ റോഡ് നിര്‍മ്മാണം പോലീസ് തടഞ്ഞു
പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ട പടിഞ്ഞാറത്തറ -പൂഴിത്തോട് ചുരം ബദല്‍ പാതയിലെ വനഭാഗത്തേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.ചുരം ബദല്‍ പാതയിലെ കുറ്റിയാം വയല്‍ വനഭാഗത്ത് വിലക്കുകള്‍ ലംഘിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു.വയനാട്ടില്‍ നിന്ന് അഞ്ഞൂറോളം പേരും പൂഴിത്തോട് നിന്ന് മൂന്നുറോളം പേരും ബദല്‍ റോഡ് നിര്മ്മാണത്തിനെത്തിയിരുന്നു.നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്ത് നേരത്തെ ക്യാമ്പ് ചെയ്തിരുന്നു.ഇവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ വനത്തിനുള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞത്. പടിഞ്ഞാറത്തറ ടൗണില്‍ വ്യാപാരികള്‍ കടകള്‍ അടച്ചും ടാക്സി തൊഴിലാളികള്‍ വാഹനങ്ങള്‍ ഓടാതെയും റോഡ് നിര്മ്മാണത്തിനെത്തിയിരുന്നു. നാട്ടുകാരുമായി പിന്നീട് വനം വകുപ്പുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അദ്ധ്യക്ഷത വഹിച്ചു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആക്ഷന്‍ കമ്മിറ്റി കണ്വീനറുംപി.ജി സജേഷ് ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ , യുവജന സംഘടനകള്‍ , വ്യാപാരികള്‍ , ആദിവാസികള്‍ തുടങ്ങിയ നിരവധി പേര് പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അധികാരികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ ആക്ഷന്‍കമ്മിറ്റി ശക്തമായി സമര പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍