അദ്ധ്യാപക ചൂഷണം അവസാനിപ്പിക്കണം:എസ്.എഫ്.സി.ടി.എസ്.എ
മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ദോ മാര്‍ ബസേലിയോസ് കോളേജ് അദ്ധ്യാപകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്സ് & സ്റ്റാഫ് അസ്സോസ്സിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.അദ്ധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളവും നല്കി അധിക ജോലിഭാരം അടിച്ചേല്‍പ്പിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നതെന്ന് എസ്.എഫ്.സി.ടി.എസ്.എ ആരോപിച്ചു.യൂണിവേഴ്സിറ്റി ഉത്തരവുപ്രകാരം 16 മണിക്കൂറുകളാണ് ഒരാഴ്ചയില്‍ ഒരദ്ധ്യാപകന് നല്‍കാവൂ.മറ്റ് സമയം അദ്ധ്യാപകന് അദ്ധ്യാപനത്തിനുളള ക്രമീകരണങ്ങളും അനുബന്ധ ജോലികളും ചെയ്യാനുളളതാണ്.എന്നാല്‍ ഇവിടെ മറ്റോരു സ്വാശ്രയ കോളേജിലും ഇല്ലാത്ത തരത്തില്‍ ഇരുപത് മണിക്കൂറുകളാണ് അദ്ധ്യാപകര്‍ക്ക് ജോലി ചെയ്യേണ്ടത്.ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കി ക്രമീകരിച്ചാണ് ഈ ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത്.ശമ്പളമാവട്ടേ കേവലം പതിനായിരം രൂപയും.വിവരം ചൂണ്ടിക്കാട്ടിയ സംഘടനാ നേതാക്കളോട് ഇവിടെ ആര്‍ക്കും പരാതിയില്ലെന്നും നിങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത് ചെയ്തോളൂ എന്നുമുള്ള ധിക്കാരപരമായ നിലപാട് സ്വീകരിച്ച് അപമാനിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്.ഇത്തരത്തില്‍ ജോലി ഭാരത്തോടൊപ്പം മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളുടേയും ചുമതല ഏല്‍പ്പിച്ച് അദ്ധ്യാപകരെ ചൂഷണം ചെയ്യുന്ന നില തുടര്‍ന്നാല്‍ കോളേജിലേക്ക് ജില്ലാക്കമ്മറ്റി നേതൃത്വത്തില്‍ ശക്തമായ സമരമേറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു.ബ്രീസ്സ് മാത്യു അദ്ധ്യക്ഷതവഹിച്ചു. അജിത്.കെ.ഗോപാല്‍,മനു പി.എം,ആദര്‍ശ് എന്‍.കെ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍