പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല;യുവാവിനെ പോലീസും,ആരോഗ്യവകുപ്പും, നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു
പുല്‍പ്പള്ളി:പാമ്പുകടിയേറ്റ് മതിയായ ചികിത്സ ലഭിക്കാതെ ഗുരുതരാവസ്ഥയില്‍ വീട്ടില്‍ കഴിഞ്ഞിരുന്ന യുവാവിനെഗ്രാമപഞ്ചായത്ത് അംഗത്തിന്റെയും,പോലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. മുള്ളന്‍കൊല്ലി ഇരുപ്പൂട് കാട്ടുനായ്ക്ക കോളനിയിലെ മാസ്തിക്കാണ് പത്ത് ദിവസം മുമ്പ് കാലില്‍ പാമ്പ് കടിയേറ്റത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകാതെ പച്ചമരുന്ന് കഴിച്ചുവെന്ന് പറഞ്ഞ് കോളനിയില്‍ തന്നെ കഴിയുകയായിരുന്നു. ഒടുവില്‍ നിര്‍വ്വാഹമില്ലാതെയാണ് ഏവരുമൊന്നിച്ച് മാസ്തിയെ ആശുപത്രിയിലെത്തിച്ചത്.പത്ത് ദിവസം മുമ്പ് ബന്ധുവീട്ടില്‍ പോയി വരുമ്പോഴാണ് മാസ്തിക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് പച്ചമരുന്ന് കഴിച്ച് വീട്ടില്‍തന്നെ കഴിയുകയായിരുന്നു. ഇതിനിടെ പാമ്പുകടിയേറ്റ വലതുകാല്‍ പഴുത്ത് ദുര്‍ഗന്ധം വമിച്ചിട്ടും ആശുപത്രിയില്‍ പോകാതെ കഴിയുകയായിരുന്ന മാസ്തിയെ പോലീസിന്റെ സഹായത്തോടെ ബലമായി സ്ട്രെച്ചറില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കാര്യമറിഞ്ഞ ്രൈടബല്‍ വകുപ്പ് അധികൃതര്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞിട്ട് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗം തോമസ് പാഴുക്കാല പോലീസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു. ഇന്ന് പുല്‍പ്പള്ളി എസ്.ഐ മണികണ്ഠന്റെയും,ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജിനീഷ്, ലത, ്രൈടബല്‍ വകുപ്പ് ജീവനക്കാരന് രഘു എന്നിവരുടെ നേതൃത്വത്തില്‍ ബലമായി മാസ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍