വെള്ളകെട്ടുകള്‍ താണ്ടി വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പുറപ്പാട്; ആശങ്കകളോടെ രക്ഷിതാക്കള്‍
കാലവര്‍ഷം കനത്തുപെയ്യുമ്പോള്‍ ജീവന് പണയംവെച്ചാണ് തൊണ്ടര്‍നാട് പഞ്ചായത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളിലേക്ക് പോകുന്നത്. മാനന്തവാടി ഉപജില്ലയിലെ കുഞ്ഞോം പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രദേശത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സാഹസികമായി പോകേണ്ട ഗതികേടുള്ളത്. കനത്തമഴയില്‍ റോഡുകളും, വയലും, തോടുകളും നിറഞ്ഞുകവിഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഗതികേടിലായത്. വെള്ളപൊക്കത്തില്‍ കുഞ്ഞോം ഹൈസ്ക്കൂള് കെട്ടിടങ്ങള്‍ മുഴുവനും വെളളം കറിയനിലയിലാണുള്ളത്.
ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക അവധിയുണ്ടെങ്കിലും മറ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഏറെ യാതനയോടെയാണ് യാത്രചെയ്യുന്നത്.ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അവധിയാണെങ്കിലും മറ്റ് വിദ്യാര്‍ത്ഥികള്‍ കുത്തിയൊഴുകുന്ന തോട് മുറിച്ചുകടന്നാണ് മറ്റ് സ്കൂളിലെത്തുന്നത്. ടാര്‍ റോഡില്‍നിന്ന് പഴകിയ ഒരു നടപ്പാലം കടന്നാണ് ഇവരില്‍ പലരും സ്കൂളിലെത്തേണ്ടത്. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് പാലത്തിനു പുറത്തുകൂടെയും ശക്തമായി വെള്ളമൊഴുകുകയാണ് ഈ വെള്ളക്കെട്ടിലൂടെ നടന്നുവേണം പാലത്തിലെത്താന്‍. പാലമിറങ്ങിയാല്‍ വീണ്ടും കനത്ത തോതില്‍ വെള്ളമൊഴുക്കാണ്.
സ്കൂളിലേക്കുള്ള റോഡിെന്റ ഒരു വശത്ത് തോട് കരകവിഞ്ഞൊഴുകുന്നതും ഭീതി സൃഷ്ടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. കനത്ത മഴയിലും വിദ്യാലയങ്ങള്‍ക്ക് അവധിനല്കാത്ത ഭരണകൂടത്തിന്റെ നിലപാടില്‍ ഇവിടെ വ്യാപക പ്രതിഷേധമാണുള്ളത.് വെള്ളക്കെട്ടുള്ള പ്രദേശത്തെ സ്ക്കൂളിന് മാത്രം അവധി നല്കിയതുകൊണ്ട് കാര്യമില്ലെന്നും, ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വിദ്യ അഭ്യസിക്കാന്‍ പോകുന്ന കുട്ടികളുടെ കാര്യത്തിലും ഭരണകൂടത്തിന് ഉത്തരവാദിത്തം വേണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍