വായ്പ പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി
കല്‍പ്പറ്റ:കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതികളുടെ യോഗ്യതാ മാനദണ്ഡങ്ങളിലും, വായ്പാ നിബന്ധനകളിലും ഭേദഗതി വരുത്തി. സ്റ്റാര്‍ട്ട് അപ് യൂണിറ്റുകള്‍ക്ക് നല്കുന്ന വായ്പ തുക 50 ലക്ഷം രൂപയാക്കി. ഭൂരഹിതരായ പട്ടികജാതിയില്‍പ്പെട്ട കര്‍ഷക തൊഴിലാകള്‍ക്ക് 30 സെന്റ് കൃഷിഭൂമി വാങ്ങുവാന്‍ അഞ്ച് ലക്ഷം രൂപ വരെ പദ്ധതി തുകയുള്ള പുതിയ കൃഷിഭൂമി വായ്പാ പദ്ധതി തടങ്ങും. മള്‍ട്ടിപര്‍പ്പസ് യൂണിറ്റ് വായ്പ 10 ലക്ഷത്തില്‍ നിന്നും 50 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. വസ്തു ജാമ്യത്തിന് പകരം വസ്തു ജാമ്യമോ രണ്ടും കൂടിയോ സ്വീകരിക്കുവാന്‍ തക്ക വിധം ജാമ്യവ്യവസ്ഥ ഭേദഗതി ചെയ്തു. പലിശ 6 ശതമാനം മുതല്‍ 8 ശതമാനം വരെയാണ്. ബെനിഫിഷ്യറി ഓറിയന്റഡ് പദ്ധതി തുക രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. വിവാഹ വായ്പാ രണ്ട് ലക്ഷത്തില്‍ നിന്നും രണ്ടര ലക്ഷം രൂപയാക്കി കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വ്യക്തിഗത വായ്പ തുക രണ്ട് ലക്ഷം, ഇരുചക്ര വാഹന വായ്പ ഒരുലക്ഷം, കാര്‍ വായ്പ 7 ലക്ഷം എന്നിങ്ങനെയാക്കി. ഓട്ടോറിക്ഷ, ടാക്സി, ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കമേഴ്സ്യല്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് 2.25 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിനുള്ള വായ്പ മൂന്ന് ലക്ഷം രൂപയാക്കി. കൂടാതെ പട്ടികജാതിയില്‍പ്പെട്ട കുറഞ്ഞ വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്കുന്ന പുതിയ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയും ആരംഭിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍