മുസ്ലിം യൂത്ത് ലീഗ് ജനകീയ വിചാരണ നടത്തി
സംസ്ഥാനത്തെ പൊലീസ് - ഗുണ്ടാ -സി.പി.എം കൂട്ടു കെട്ടിനെതിരെ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലീസ് കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുജനങ്ങളുടെ ജീവനെടുക്കാനാണ് മത്സരിക്കുന്നത്. ജനമൈത്രി എന്നത് പേരില്‍ മാത്രല്ല, പ്രവര്‍ത്തനത്തിലും കൂടെച്ചേര്‍ക്കാന്‍ പൊലീസിന് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ആരിഫ് തണലോട്ട് അധ്യക്ഷത വഹിച്ചു.
നിസാം കല്ലൂര്‍ കുറ്റപത്രം അവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി മുഹമ്മദ്, നിയോജകമണ്ഡലം പ്രസിഡന്റ് പി.പി അയ്യൂബ് സംസാരിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ നൂറുദ്ദീന്‍, നിയോജകമണ്ഡലം സെക്രട്ടറി എം.എ അസൈനാര്‍, കെ.പി അഷ്കര്‍, അബ്ദുള്ള മാടക്കര, വി ഉമ്മര്‍ ഹാജി, കെ.എം. ശബീര്‍ അഹമ്മദ്, ഇബ്രാഹിം തൈത്തൊടി, റഫീക്ക് കരടിപ്പാറ, സി.കെ മുസ്തഫ, അഷ്റഫ് വടുവഞ്ചാല്‍, ശമീര്‍ മീനങ്ങാടി, ഇര്‍ഷാദ് നായിക്കട്ടി, നൗഫല്‍ വാകേരി, ഒ.ടി സലീം, ശഹബാസ് അമ്പലവയല്‍, റമീസ് ചെതലയം, റിയാസ് നായ്ക്കെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് വേങ്ങൂര്‍ സ്വാഗതവും ജലീല്‍ ഇ.പി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍