കല്‍പ്പറ്റ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയിലെ ചെയര്‍പേഴ്സണ്‍,വൈസ് ചെയര്മാന്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ മുറികളില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറകള്‍ എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.പി.ആലി ക്യാമറകള്‍ എടുത്ത് മാറ്റരുതെന്ന് അഭിപ്രായപ്പെട്ടതും അത് കൗണ്‍സില്‍ യോഗം അംഗീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം-28-05-2018-ന് ലഭിച്ച അജണ്ടയില്‍ കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി സി സി ടി വി ക്യാമറകള്‍ എടുത്തുമാറ്റി.അതില്‍ പ്രതിഷേധിച്ച് പി.പി.ആലി,എ.പി.ഹമീദ്,അഡ്വ.ടി.ജെ.ഐസക്,കെ.കെ.കുഞ്ഞമ്മദ്,പി.വിനോദ്കുമാര്‍,ഉമൈബ മൊയ്തീന്‍കുട്ടി,വി.പി.ശോശാമ്മ,വി.ശ്രീജ,ജല്‍ത്രൂദ് ചാക്കോ,ഒ.സരോജിനി,പി.ആര്.ബിന്ദു,കെ.അജിത,അയിഷ പള്ളിയാല്‍ എന്നിവര്‍ വിയോജിപ്പ് രേഖാമൂലം രേഖപ്പെടുത്തി.സി സി ടി വി ക്യാമറ എടുത്ത് മാറ്റരുത് എന്ന കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി തീരുമാനമെടുത്ത സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറി ടി.ജി.രവീന്ദ്രനെ ഓഫീസില്‍ ഉപരോധിച്ചു.കൗണ്‍സിലിന്റെ തീരുമാനത്തില്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് നല്കി.ഉപരോധത്തിനുശേഷം നഗരസഭ ഓഫീസിന് മുമ്പില്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ്ണ നടത്തി.ധര്‍ണ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.പി.ആലി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍