രാജ്യത്തെ ആദ്യത്തെ തേയില കര്‍ഷക ഉല്‍പ്പാദക കമ്പനിയില്‍ ഗ്രീന്‍ ടീ ഉല്‍പ്പാദനം തുടങ്ങി.
കല്‍പ്പറ്റ: ചെറുകിട തേയില കര്‍ഷകര്‍ ഓഹരി ഉടമകളായി രൂപീകരിച്ച നബാര്‍ഡിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ ഉല്പാദക കമ്പനിയായ വയനാട് ഗ്രീന്‍ ടീ പ്രൊഡ്യുസര്‍ കമ്പനി ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ കരടിപ്പാറയില്‍ സ്ഥാപിച്ച ഫാക്ടറിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തേയിലപ്പൊടി ഉത്പാദനം തുടങ്ങി.നബാര്‍ഡ് വയനാട് മാനേജര്‍ ജിഷ വടക്കും പറമ്പില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.. താത്കാലം ഫാക്ടറി ഒരു ഷിഫ്റ്റാണ് പ്രവര്‍ത്തിപ്പിക്കുകയെന്നു കമ്പനി ചെയര്മാന് പി. കുഞ്ഞുഹനീഫ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. എട്ട് മണിക്കൂറില്‍ 1,200 കിലോഗ്രാം പച്ചത്തേയില സംസ്കരിക്കാന്‍ ശേഷിയുള്ളതാണ് ഫാക്ടറിയെന്ന് ടീ മേക്കര്‍ ദേവദാസ് പറഞ്ഞു.. ഉത്പാദിപ്പിക്കുന്ന തേയിലപ്പൊടി വേഗ്രീന്‍ ടീ എന്ന ബ്രാന്‍ഡ് നാമത്തില്‍ കിലോഗ്രാമിനു 450 രൂപ നിരക്കിലാണ് വിപണിയില്‍ ലഭ്യമാക്കുക.
ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലുള്ള കരടിപ്പാറയിലും വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലുള്ള വട്ടച്ചോലയിലുമുള്ള ചെറുകിട തേയില കര്‍ഷക സംഘാംഗങ്ങള്‍ രൂപീകരിച്ചതാണ് വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി' . മൈക്രോ ഫാക്ടറികള്‍ക്ക് ടീ ബോര്‍ഡ് ലൈസന്‍സ് നല്കിത്തുടങ്ങിയ സാഹചര്യമാണ് കര്‍ഷകര്‍ ഉപയോഗപ്പെടുത്തിയത്. നേരത്തേ വന്‍കിട ഫാക്ടറികള്‍ക്കു മാത്രമാണ് ലൈസന്‍സ് അനുവദിച്ചിരുന്നത്. 167 ഓഹരിയുടമകളാണ് കമ്പനിയിലുള്ളത്.. കരടിപ്പാറയില്‍ വാങ്ങിയ 30.5 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിലാണ് ഫാക്ടറി നിര്‍മിച്ചത്. ഇതില്‍ 45.8 ലക്ഷം രൂപ നബാര്‍ഡ് വായ്പയാണ്.
കരടിപ്പാറ, വട്ടച്ചോല സംഘാംഗങ്ങളുടേതായി ഏകദേശം 500 ഏക്കറില്‍ തേയിലകൃഷിയുണ്ട്. സീസണില്‍ ഏകദേശം 4,500 കിലോ പച്ചത്തേയിലയാണ് പ്രതിദിന ഉത്പാനം. ഫാക്ടറിയില്‍ ഔഷധ ഗുണമുള്ള ഗ്രീന്‍ ടീ മാത്രം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് കമ്പനി തീരുമാനം. തേയിലച്ചെടികളില്നിന്നു 710 ദിവസം ഇടവിട്ട് നുള്ളുന്ന കൊളുന്താണ് ഗ്രീന്‍ ടീക്കായി സംസ്കരിക്കുന്നത്. 1000 കിലോ ചപ്പില്നിന്നു 240 കിലോ പൊടിയുണ്ടാക്കാന്‍ കഴിയും.
കന്പനിയുടെ ഓഹരിയുടമകളില്‍ 40 പേര് ജൈവരീതിയിലാണ് തേയിലക്കൃഷി ചെയ്യുന്നത്. ഇവര്‍ക്കും മറ്റു കര്‍ഷകര്‍ക്കും അംഗീകൃത ഏജന്‍സിയുടെ സര്ട്ടിഫിക്കേഷന് ലഭിക്കുന്ന മുറയ്ക്ക് ഓര്‍ഗാനിക് ഗ്രീന്‍ ടീ ആഭ്യന്തര, വിദേശ വിപണികളില്‍ ലഭ്യമാക്കാനാണ് പദ്ധതി.
നിലവില്‍ കൊളുന്ത് കിലോഗ്രാമിനു 25 രൂപ നിരക്കിലാണ് ഓഹരിയുടമകളായ കര്‍ഷകരില്‍നിന്നു കന്പനി ശേഖരിക്കുന്നത്. മറ്റു ചെറുകിട കര്‍ഷകര്‍ക്കു ലഭിക്കുന്ന വിലയുടെ ഇരട്ടിയോളം വരുമിത്. പച്ചത്തേയിലയുടെ വിലയ്ക്കു പുറമേ ബോണസ്, ഡിവിഡന്റ് എന്നിവയും ഓഹരിയുടമകള്‍ക്ക് ലഭിക്കും. അര ഏക്കര്‍ മുതല്‍ രണ്ട് ഏക്കര്‍ വരെ തേയിലക്കൃഷിയുള്ളവരാണ് ഓഹരിയുടമകള്‍. പാര്‍ട്ട് ടൈം ടീ മേക്കറും നാല് തൊഴിലാളികളും ഒന്നു വീതം സൂപ്പര്‍വൈസറും അക്കൗണ്ടന്റുമാണ് നിലവില്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്.
ചെറുകിട തേയില കര്‍ഷകര്‍ രാജ്യത്ത് ആദ്യമായി രൂപീകരിച്ചതാണ് വയനാട് ഗ്രീന്‍ ടീ പ്രൊഡ്യുസര്‍ കന്പനി. 2017 ഡിസംബര്‍ ഏഴിനു ഉദ്ഘാടനം ചെയ്ത ഫാക്ടറിയില്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍ വൈകിയതിനാലാണ് വ്യാവസായികാടിസ്ഥാനത്തിനുള്ള ഉത്പാദനം വൈകിയതെന്ന് കമ്പനി ഡയറക്ടര്‍മാരായ കെ.സി. കൃഷ്ണദാസ്, ടി. പക്കുഞ്ഞി എന്നിവര്‍ പറഞ്ഞു. നബാര്‍ഡിന് കീഴില്‍ വയനാട്ടിലുള്ള 13 ഉപ്പാദക കമ്പനികളില്‍ ആദ്യത്തേതാണ് വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍