എന്‍.ജി.ഒ അസോസിയേഷന് കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതാനുള്ള കുല്സിതശ്രമം അവസാനിപ്പിക്കുക, കെ.എ.എസ് സംബന്ധിച്ച് റവന്യു വകുപ്പ് ജീവനക്കാരുടെ ആശങ്ക ദൂരീകരിക്കുക, സ്പെഷ്യല്‍ റവന്യൂ ഓഫീസുകള്‍ നിര്‍ത്തലാക്കാനും തസ്തികകള്‍ വെട്ടിക്കുറക്കുവാനുമുള്ള നടപടികള്‍ അവസാനിപ്പിക്കുക, വില്ലേജ് ഓഫീസര്‍ തസ്തിക ഡെപ്യൂട്ടി തഹസില്‍ദാര്‍ പദവിയിലേക്ക് ഉയര്‍ത്തുക, വി.എഫ്.എ/ ഒ.എ തസ്തികകളില്‍ നിന്നും ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വകുപ്പുതല പ്രമോഷന് അനുപാതം 20 ശതമാനം ആക്കുക, വി.എഫ്.എമാരുടെ സ്പെഷ്യല്‍ റൂള്‍ പരിഷ്കരണം നടപ്പിലാക്കുക, 1972 ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പുതുക്കി നിശ്ചയിക്കുക, വകുപ്പിലെ മുതിര്‍ന്ന ഡെപ്യൂട്ടി കളക്ടര്‍മാരെ ജില്ലാ റവന്യൂ ഓഫീസര്‍ തസ്തികയില്‍ നിയമിക്കുക, റവന്യു ഓഫീസുകളില്‍ നൈറ്റ് വാച്ച്മാന്മാരുടെ തസ്തിക അനുവദിക്കുക, പ്രതികാര നടപടികളിലൂടെ ജീവനക്കാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, റവന്യൂ ജീവനക്കാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക, ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംവിധാനം വകുപ്പിന്റെ ഭാഗമായി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി.സി സത്യന് അധ്യക്ഷത വഹിച്ചു. രമേശന് മാണിക്കന്, മോബിഷ് തോമസ്, കെ.ടി ഷാജി, വി.മനോജ്, ആര്.രാംപ്രമോദ്, ചന്ദ്രശേഖരന്, ടി.അജിത്ത്കുമാര്‍, സി.ജി.ഷിബു, കെ.യൂസഫ്, എന്‍.വി അഗസ്റ്റിന്, ഗ്ലോറിന്‍ സെക്വീര, ലൈജു ചാക്കോ, ജി. പ്രവീണ്‍കുമാര്‍, കെ.സുബ്രഹ്മണ്യന്, സഫറുള്ള തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍