സ്ത്രീ സൗഹൃദ കാര്‍ഷിക കണ്ടുപിടുത്തങ്ങള്‍ അനിവാര്യം
പുത്തൂര്‍വയല്‍:കാര്‍ഷിക മേഖലയിലെ കണ്ടുപിടുത്തങ്ങള്‍ക്ക് സ്ത്രീ സൗഹൃദ മുഖം കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനിവാര്യതയെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ജോലി സംബന്ധമായും, മറ്റ് ആവശ്യങ്ങള്‍ക്കുമായി ആണുങ്ങള് നാടുവിട്ട് പോകുമ്പോള്‍ കാര്‍ഷിക മേഖലയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിവരുന്നു. ഇങ്ങനെയുള്ളപ്പോഴാണ് കാര്‍ഷിക കണ്ടുപിടുത്തങ്ങള്‍ക്ക് സത്രീ സൗഹൃദമുഖം ആവശ്യമായി വരുന്നത്. സാങ്കേതിക വിദ്യ മൊത്തമായി പരിശോധിച്ചാല്‍ മിക്കവയും സ്ത്രീ സൗഹൃദമാണെങ്കിലും കാര്‍ഷിക മേഖലയിലെ സ്ഥിതി വിഭിന്നമാണ്. നെല്ല്, കാപ്പി, കുരുമുളക്, വാഴ, റബ്ബര്‍ എന്നിങ്ങനെയുള്ള പ്രധാന വിളകള്‍ ഉപയോഗപ്പെടുത്തുന്ന മിക്ക യന്ത്രങ്ങളും ഇനിയും സ്ത്രീ സൗഹൃദമാക്കേണ്ടിയിരിക്കുന്നു.കുടുംബശ്രീ മിഷന് മുഖേന ഗ്രാമീണ ഗവേഷണ കണ്ടെത്തലുകള്‍ക്ക് ഒരു ജനകീയ അവബോധം നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ മിഷന് കോഓര്‍ഡിനേറ്റര്‍ പി. സാജിത അഭിപ്രായപ്പെട്ടു. തന്നെയുമല്ല നിലവിലെ സാഹചര്യത്തില്‍ ഗ്രാമീണ ഗവേഷകര്‍ക്ക് സഹായിക്കാന്‍ കഴിയുന്ന വലിയൊരു മേഖലയാണ് മുതിര്‍ന്ന പൗരന്മാരെ പരിചരിക്കുന്നതും, ഭിന്നശേഷിക്കാരെ പരിചരിക്കുന്നതും. കെട്ടുറപ്പും, കൃത്യമായ ഘടനയുള്ളതുമായ ഒരു ഘടകം എന്ന നിലയില്‍ കുടുംബശ്രീയിലൂടെ ഗ്രാമീണ കണ്ടെത്തലുകള്‍ക്ക് ജനകീയാടിത്തറ ഉണ്ടാക്കിയെടുക്കാന്‍ സാദിക്കുമെന്നും ശ്രീമതി. സാജിത അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ വ്യത്യസ്തമായ ലോണ്‍ രീതികള്‍ ഗ്രാമീണ ഗവേഷകര്‍ക്ക് എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചും സംസാരിച്ചു.
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്കീം (stand up India scheme) ഗ്രാമീണ ഗവേഷകര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വലിയൊരു പദ്ധതിയാണെന്ന് ലീഡ് ബാങ്ക് മാനേജര്‍ ശ്രീമതി. എം.ഡി. ശ്യാമള അഭിപ്രായപ്പെട്ടു. ഗവേഷണങ്ങള്‍ ആശയ തലത്തില്‍ ആരംഭിക്കണമെന്നും അവ ഒരു ഉല്‍പ്പന്നമായി രൂപം പ്രാപിക്കണമെന്നും അങ്ങിനെ അവ ഉല്‍പ്പാദന വര്‍ദ്ധനവിന് സഹായകരമായി തീര്‍ന്ന് ഗവേഷകനെ സാമ്പത്തീക ഭദ്രതയില്‍ എത്തിക്കുന്നതായിരിക്കുമെന്നും ശ്രീമതി. ശ്യാമള അഭിപ്രായപ്പെട്ടു.
പരിപാടിയുടെ രണ്ടാം ദിവസമായ ഇന്ന് നടന്ന വ്യത്യസ്ത വിഷയങ്ങളില്‍ ഡോ. മഞ്ജുള മേനോന്, ഡോ.എന്‍. അനില്‍ കുമാര്‍, ഡോ.എന്‍.എസ്. പ്രദീപ്, ഡോ. ഹരിനാരായണന് ,ഡോ. ആര്.വി.ജി. മേനോന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍