വനം വകുപ്പിന്റെ നേതൃത്വത്തില്‍ കളസസ്യങ്ങള്‍ നീക്കം ചെയ്തു.
മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലെ തെറ്റ് റോഡ് വനഭാഗത്ത് വനം വകുപ്പ് ജീവനക്കാരും കോളനി നിവാസികളും അഗാമി, പച്ചമരത്തണല്‍ എന്നീ പരിസ്ഥിതി സംഘടനകളും സംയുക്തമായി 2 ഹെക്ടര്‍ സ്ഥലത്തെ വിദേശ കളസസ്യങ്ങളായ മഞ്ഞക്കൊന്ന,കമ്മ്യൂണിസ്റ്റ് പച്ച ,കൊങ്ങിണി (അരിപ്പൂ) എന്നീ കളകള്‍ പറിച്ചു നീക്കം ചെയ്തു. 80 ഓളം വരുന്ന ജീവനക്കാരും പ്രവര്‍ത്തകരുമാണ് ഈ പ്രവൃത്തി നടത്തിയത്.വിദേശ സസ്യങ്ങള്‍ വന്യ ജീവികളുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന രീതിയില്‍ വനമേഖലയില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ് . ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിലൂടെ കളകള്‍ വന്യ ജീവികള്‍ക്ക് വനത്തില്‍ ഭക്ഷണമില്ലാത്ത അവസ്ഥക്ക് കാരണമാകുന്നു.മത്രവുമല്ല വന്യ ജീവികളുടെ സെര്യ വിഹാരത്തിനും, സഞ്ചാരത്തിനും വരെ കള സസ്യങ്ങള്‍ വിഘാതം സൃഷ്ടിക്കുന്നുണ്ട്. വനം വകുപ്പ് വിവിധ കള നിര്‍മ്മര്‍ ജന പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും ജനപങ്കാളിത്തത്തോടെയുള്ള പ്രവൃത്തി ആദ്യമായാണ് നടത്തുന്നത്.കടുത്ത വേനലില്‍ ഉണങ്ങിയ മുളകള്‍ ഉപയോഗിച്ച് 150 ഓളം ചെക്ക്ഡാമുകള്‍ നിര്‍മ്മിച്ച് വനം വകുപ്പ് ജീവനക്കാരും കോളനി നിവാസികളും വന്യ ജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് തോല്‍പ്പെട്ടി റെയ്ഞ്ച് നടപ്പാക്കുന്നത്. വനത്തില്‍ വെള്ളവും ഭക്ഷണവും വന്യ ജീവികള്‍ക്ക് ഉറപ്പുവരുത്തുന്നതിന് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കള നിര്‍മ്മര്‍ ജന പദ്ധതി ബോധവല്‍കരണത്തിന് കൂടി ഉപയോഗപ്പെടുത്തി മാതൃകയാവുകയാണ് തോല്‍പ്പെട്ടി റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ .തോല്‍പ്പെട്ടി അസിസ്റ്റന്റ് വാര്ഡന് വി.രതീഷിന്റ് നേതൃത്വത്തിലാണ് പ്രവര്‍ത്തികള്‍ നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍