ഇടതുഭരണത്തില്‍ അഴിമതി കുറഞ്ഞു: പിണറായി വിജയന്
മാനന്തവാടി :രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇടതുഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം അഴിമതി ഗണ്യമായി കുറയ്ക്കാനായി എന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച പൊതുയോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ പ്രധാനിയടക്കം അഴിമതി കേസ്സില്പ്പെടുന്നതാണ് നമ്മള് കണ്ടത്. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതോടെ അത്തരം പേര് ദോഷങ്ങള്‍ മാറിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലച്ച് തകര്‍ക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണെന്നും അദ്ദേഹം.ഇതിനോടകം 13 സ്ഥാപനങ്ങള്‍ ലാഭത്തിലായി കഴിഞ്ഞു. റേഷന്‍ വിഹിതം പോലും വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെദ്രോഹിക്കുകയാണ്. വിഹിതം വര്‍ദ്ധിപ്പിക്കാന്‍ ആവിശ്യപ്പെട്ടിട്ടും കേന്ദ്രം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അടുത്തു തന്നെ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.രാജ്യത്ത് പ്രത്യേകിച്ച് കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനാണ് സംഘപരിവാറുകള്‍ ശ്രമിക്കുന്നത്. അതിനുദാഹരണമാണ് കത്വവ സംഭവത്തിലുള്ള വാട്സപ്പ് ഹര്‍ത്താല്‍.കേരള പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാനായില്ല.എന്നാല്‍ ചില സംഘടനകളെങ്കിലും അവര്‍ കുഴിച്ച കുഴിയില്‍ വീണു.ഇനിയതുണ്ടാവാതിരിക്കാന് നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വര്‍ദ്ധിപ്പിച്ചുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ ഒ.ആര്.കേളു എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഘടകകക്ഷി നേതാക്കളായ കെ.രാജന് എം.എല്‍.എ., സി.കെ.ശശീന്ദ്രന് എം.എല്‍.എ., കെ.എ. ആന്റി ണി, എം.പി.അനില്‍ ,പി .വി.പത്മനാഭന് കെ.വി.മോഹനന്, എ.എന്‍.പ്രഭാകരന് കെ.എം. വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍