സിപിഐഎം സമരത്തില്‍ ഉറച്ചു നില്ക്കും; നാളെ ബഹുജനത്തെ അണിനിരത്തി കുറുവ മാര്‍ച്ച്
കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹം തുടരും. കുറവയിലേക്ക് സന്ദര്‍ശകാനുമതി 1050 ലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തീരുമാനം കൊണ്ട് മാത്രം സമരം പിന്‍വലിക്കില്ലെന്നും തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ (മെയ് 12) രാവിലെ 10 മണിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുവയിലേക്ക് ബഹുജനത്തെ അണിനിരത്തി കുറുവാ മാര്‍ച്ച് സംഘടിപ്പിക്കും. എല്ലാ തടസ്സങ്ങളും ഭേദിച്ചുകൊണ്ട് നാളെ മുഴുവന്‍ ആളുകളും കുറുവയില്‍ പ്രവേശിക്കും. തുടര്‍ന്ന് ഭാവി സമരത്തിന്റെ രൂപം കുറുവയില്‍ വെച്ച് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.കുറുവയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയോ, അതെല്ലങ്കില്‍ മാര്‍ച്ച് 03 ന് വനംവകുപ്പ് ഉദ്യോഗസ്ഥരും, എംഎല്‍എമാരും പങ്കെടുത്ത് നടത്തിയ യോഗതീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുകയോ ചെയ്യുക, എംഎല്‍എ ഓആര്‍ കേളുവിനോട് വിവേചനപരമായി പെരുമാറുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ പ്രധാന ആവശ്യങ്ങളാണ് സിപിഐഎം സമരത്തിലൂടെ ഉന്നയിക്കുന്നത്. എന്നാല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യം 950 പേരെ പ്രവേശിപ്പിക്കാനും, പിന്നീട് ഇന്ന് 1050 പേര്‍ക്ക് പ്രവേശനം നല്‍കാനും വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ അത്തരം തീരുമാനങ്ങളുടെ അടിസ്ഥാനത്തിലൊന്നും സമരം അവസാനിപ്പിക്കാതെ സുശക്തമായി മുന്നോട്ട് പോകാനാണ് സിപിഐഎമ്മിന്റെ തീരുമാനം. വരുംദിനങ്ങളില്‍ സമരത്തിന്റെ രൂപവും ഭാവവും മാറാനുള്ള സാധ്യതയും കാണുന്നുണ്ട്.
മാനന്തവാടിയില്‍ സിപിഐയുമായി നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് കുറുവാ വിവാദവും. അുകൊണ്ട്തന്നെ സമരവിജയത്തില്‍ കുറഞ്ഞൊന്നുംതന്നെ സിപിഎം ലക്ഷ്യം വെക്കുന്നില്ല. നിയന്തണങ്ങള്‍ പിന്‍വലിച്ചാല്‍ അത് സിപിഐയുടെ അഭിമാനത്തിനും ക്ഷതമേല്‍ക്കുന്നതിന് തുല്ല്യാമാകും. രണ്ട് പാര്‍ട്ടികളും തമ്മിലുള്ള ശീതസമരം കുറുവയെ എങ്ങനെ ബാധിക്കുമെന്നുള്ളതാണ് വയനാട്ടുകാര്‍ കാത്തിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍