കുറവ വിഷയം തിരുവനന്തപുരത്ത് ചര്‍ച്ച നാളെ
മാനന്തവാടി :കുറുവ ദ്വീപില്‍ നിയന്ത്രണമില്ലാതെ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നാവിശ്യപ്പെട്ട് ഒ.ആര്.കേളു എം.എല്‍.എ.നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.ഓഫീസിന് മുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കുന്നതിനായി നാളെ (മെയ് 11) തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന പ്രിന്‍സിപ്പള്‍ സെക്രട്ടറി വി.വേണുവിന്റെ അദ്ധ്യക്ഷതയിലാണ് ചര്‍ച്ച.എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സി.പി.എം. ജില്ല സെക്രട്ടറി പി. ഗഗാറിന്, ജില്ല കലക്ടര്‍ എസ്.സുഹാസ് ,ഉയര്‍ന്ന വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ കലക്ടടര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.എം.എല്‍.എയുടെ സമരം നാലാം ദിവസത്തിലേക്ക് പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച തിരുവനന്തപുരത്തെ ചര്‍ച്ചയിലും തീരുമാനമുണ്ടായില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ സമരം കുറവ ദ്വീപിലേക്ക് മാറ്റാനാണ് സി.പി.എം.തീരുമാനം. വിലക്ക് ലംഘിച്ച് പ്രവര്‍ത്തകര്‍ ദ്വീപിലേക്ക് പ്രവേശിക്കും. തിങ്കളാഴ്ച ബി.ജെ.പി.യും കുറുവയിലേക്ക് ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍