വന്യമൃഗശല്യം ;കുത്തിയിരുപ്പ് സമരം നടത്തി
മാനന്തവാടി :വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് മാനന്തവാടി എം.എല്‍.എ ഒ.ആര് കേളുവിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി.വന്യമൃഗശല്യത്തിന് പരിഹാരം കാണുക,റെയില്‍ ഫെന്‍സിംങ്ങ് പദ്ധതി ഉടന്‍ തുടങ്ങുക ,കര്‍ഷകക്ക് മതിയായ നഷ്ടപരിഹാരം നല്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.എന്നാല്‍ ഡി.എഫ്.ഒ ഓഫീസിന്റെ ഗേറ്റിന് മുന്നില്‍ വെച്ച് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് പ്രവത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളിനും കാരണമായി.തുടര്‍ന്ന് ബലമായി അകത്ത് കടന്ന പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. സമരം എം.എല്‍.എ ഒ ആര്‍കേളു ഉദ്ഘാടനം ചെയ്തു. റെയില്‍ ഫെന്സിംങ്ങിനായി ഒരു വര്‍ഷം മുന്‍മ്പ് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. എങ്കിലും പദ്ധതി അട്ടിമറിക്കാനാണ് ജീവനക്കാര്‍ ശ്രമിക്കുന്നത് ഏന്ന് എം എല്‍ എ ഒ ആര് കേളു പറഞ്ഞു. തുടര്‍ന്ന് എം എല്‍ എ ഒ ആര് കേളുവിന്റെ നേതൃത്വത്തില്‍ ഡി ഫ് ഒ യും മായി നടത്തിയ ചര്‍ച്ചയില്‍ ഒരു മാസത്തിനകം റെയില്‍ ഫെന്‍സിംഗ് പ്രരവര്ത്തികള് ആരംഭിക്കാമെന്നും വന്യമൃഗശല്ല്യത്തിന് നല്കുന്ന നഷ്ട്ട്ട പരിഹാര തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വേണ്ട നടപടിികള് സ്വീകരിക്കാമെന്നുമുള്ള ഉറപ്പിന്മേല് സമരം അവസാനിപ്പിപിക്കുകയായിരുന്നു.പി ജി വിജയന്, കെ എം വര്‍ക്കി, എന്‍ എം ആന്റണി, പി വി സഹദേവന്, സി കെ ശങ്കരന്, സണ്ണി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍