സര്‍ക്കാര്‍ കാട്ടുന്നത് കാട്ടുനീതി :എ.എന്‍ രാധാകൃഷ്ണന്
കല്‍പ്പറ്റ:കേരളത്തിലെ ദുര്‍ബല വിഭാഗങ്ങളോടും, ആദിവാസികളോടും സര്‍ക്കാര്‍ കാട്ടുന്നത് കാട്ടുനീതിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്.കാരാപ്പുഴ വികസനത്തിന്റെ പേരില്‍ ആദിവാസികളുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. കേരള വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന പാവങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു .കാരാപ്പുഴ വികസനത്തിന്റെപേരില്‍ ആദിവാസികളുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്യുന്നത് .കൊച്ചി മെട്രോയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് സെന്റിന്സര്ക്കാര് 55 ലക്ഷത്തോളം നല്കിയപ്പോള് ആദിവാസി വിഭാഗങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല.വികസനത്തിന്റെപേരില്‍ ചാലക്കുടിയിലും വയനാട്ടിലെ കാരാപ്പുഴയിലും നടക്കുന്നത് ആദിവാസികളുടെ നേരെ നടക്കുന്ന അനീതിയാണ് .കാരാപ്പുഴ യില്‍ ആദിവാസി സമൂഹത്തിനു വേണ്ടി എന്ന പേരില്‍ റിസോര്‍ട്ട് മാഫിയക്ക് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുകയാണ് ചെയ്തത്. ആദിവാസി യുവാവായ അട്ടപ്പാടിയിലെ മധുവിനെയും കുടുംബി സമുദായത്തില്‍ പെട്ട വാരാപ്പുഴ ശ്രീജിത്തിനെയും ആദിവാസി വിഭാഗത്തില്‍ പെട്ടവിനായകനേയും കൊന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണ് .കേരളമൊട്ടുക്കും ആദിവാസികള്‍ക്ക് എതിരെയുള്ള നീക്കമാണ് നടക്കുന്നത് . ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ ,കെ മോഹന്‍ദാസ് ,പി.ജി ആനന്ദകുമാര്‍ ,ടി.എം. സുബീഷ് ,ആരോട രാമചന്ദ്രന് ,കെഎം പൊന്നു ,വി .നാരായണന്, അരിമുണ്ട സുരേഷ്, കെ. ശ്രീനിവാസന് രാധ സുരേഷ്, പി.ആര്.ബാലകൃഷ്ണന് ,കോളനി നിവാസികളായ പോളന്, ലീല ,ബാലന് ,നാരായണന്, അമ്മിണി, മിനി, ബാലന്, തുടങ്ങിയവര്‍ ധര്ണ്ണക്ക്നേതൃത്വം നല്കി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍