സ്കറിയക്കും മക്കള്‍ക്കും കണ്ണീരോടെ വിട..! തേങ്ങലൊതുക്കി കുടിയേറ്റഗ്രാമം
മരക്കടവിന് സമീപത്തെ മഞ്ഞാടിക്കടവത്ത് കുളിക്കുന്നതിനിടെ കയത്തില്‍ വീണ മകളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച കബനിഗിരി ചക്കാലയ്ക്കല്‍ ബേബി എന്ന സ്ക്കറിയ്ക്കും,മക്കളായ അജിത്ത് സ്ക്കറിയക്കും ,ആനി സ്ക്കറിയക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ന് 2 മണിയോടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൂന്ന് ആംബുലന്‍സുകളിലായാണ് മൂന്നുപേരുടെയും മൃതദേഹം കബനിഗിരിയിലെ വീട്ടിലെത്തിച്ചത്.രാവിലെ മുതല്‍ തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സ്ക്കറിയയുടെയും മക്കളുടെയും മൃതദേഹം കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും കാത്തുനിന്നത്.ആംബുലന്‍സില്‍ നിന്നും ഇറക്കിയ മൃതദേഹങ്ങള്‍ മൂന്ന് മേശകളിലായി ഒരുമിച്ചായിരുന്നു പൊതുദര്‍ശനത്തിന് വെച്ചത്.പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി മേഖലകളില്‍ നിന്നുമെത്തിയ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പച്ചു.ആനിയുടെയും,അജിത്തിന്റെയും സഹപാഠികള്‍ നിറമിഴികളോടെയാണ് തങ്ങളുടെ സുഹൃത്തുക്കളെ അവസാനമായി ഒരുവട്ടം കൂടി കാണാനെത്തിയത്. തുടര്‍ന്ന് 4 മണിയോടെ സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിച്ചു.വിലാപയാത്രയായി കബനിഗിരി സെന്റ് മേരീസ് ദേവാലയത്തിലെത്തിച്ച മൃതദേഹങ്ങള്‍ ഒരു കല്ലറയിലാണ് അടക്കം ചെയ്തത്.നിരവധി വൈദീകരും,ജനപ്രതിനിധികളും,രാഷ്ട്രീയ സാമൂഹിക,സാംസ്ക്കാരിക മേഖലയില്‍ നിന്നുള്ളവരും അന്തിമോപചാരം അര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍