വേനല്‍ മഴയില്‍ പീച്ചങ്കോട് പ്രദേശത്ത് കനത്ത കൃഷിനാശം.
പീച്ചങ്കോട് പ്രദേശത്ത് കഴിഞ്ഞദിവസം തകര്‍ത്തു പെയ്ത മഴയില്‍ ലക്ഷക്കണക്കിന് രൂപയുടെ വാഴകൃഷി നശിച്ചു.മൈലാടൂര്‍ ബിനോയ്,കെ.വി സാലിം,ഷൈനി എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാഴകൃഷിയാണ് നശിച്ചത്.ഗ്രാമീണ്‍ ബാങ്ക് കെല്ലൂര്‍ ശാഖയില്‍ നിന്നും 5 ലക്ഷം രൂപയും തരുവണ സഹകരണ ബേങ്കില്‍ നിന്നും 3 ലക്ഷം രൂപയും ലോണെടുത്താണ് ഇവര്‍ കൃഷിയിറക്കിയത്.ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നാശനഷ്ടം സംഭവിക്കുന്നത്.കൃഷിനാശത്തില്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഈ കര്‍ഷകര്‍ക്ക് വന്നിട്ടുള്ളത്.നാണ്യവിളകളുടെ വിലയിടിവും,കൃഷി നാശവും കര്‍ഷകരെ ഏറെ ബാധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൃഷിനാശവും സംഭവിച്ചത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായിമാറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍