4512 ആദിവാസികള്‍ സാക്ഷരതാ പരീക്ഷ എഴുതി
കല്‍പ്പറ്റ: ജില്ലയിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ആദിവാസി വിഭാഗങ്ങളെ സാക്ഷരരാക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷന് ജില്ലയിലെ 283 കോളനികളില്‍ കഴിഞ്ഞ 5 മാസമായി നടത്തിവന്നിരുന്ന സാക്ഷരതാ ക്ലാസ്സിലൂടെ 4512 പഠിതാക്കള്‍ പരീക്ഷോത്സവത്തില് പങ്കെടുത്തു.914 പുരുഷന്മാരും 3598 സ്ത്രീകളു മാണ് പരീക്ഷയെഴുതിയത്. ജില്ലാതല ഉദ്ഘാടനംകണിയാമ്പറ്റ പഞ്ചായത്തിലെ കൊഴിഞ്ഞങ്ങാട് കോളനിയിലെ 85കാരിയായ സോമിയമ്മക്ക് ചോദ്യപേപ്പര്‍ നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എ.ദേവകി, ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മയില്‍, സാക്ഷരതാ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ് കമാര്, അസി. കോഓര്‍ഡിനേറ്റര്‍മാരായ പി.എന്‍.ബാബു, സ്വയനാസര്‍, ഗ്രാമപഞ്ചായത്ത് അംഗം റഹിയാനത്ത് ബഷീര്‍, പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍ പി. മൊയ്ദൂട്ടി, പ്രേരക്മാരായ കെ.മിനിമോള്‍, പി.പ്രഭാവതി, പി.സലിജ എന്നിവര്‍ പ്രസംഗിച്ചു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 'ഇണ്ടേരിക്കുന്ന് കോളനിയിലെ കുറിച്ച്യ വിഭാഗത്തില്‍പ്പെട്ട 90 കാരിയായ കുമ്പയും പടിഞ്ഞാറത്തറയിലെ ചള്ക്കാരകുന്ന് കോളനിയിലെ 18 കാരിയായ ലക്ഷമിയും ആണ് പ്രായം കുറഞ്ഞ പഠിതാവ്. പഠിതാക്കള്‍ക്ക് ഉത്സവമാതൃകയില് തന്നെ ചായയും ലഘുഭക്ഷണവും ഉച്ചഭക്ഷണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍