ആദിവാസി വീട്ടമ്മയുടെ മരണം അന്വേഷണം നടത്തണം:സിപിഐ
മാനന്തവാടി: മാനന്തവാടി ജില്ലാശുപത്രിയില്‍ ചികിത്സ കിട്ടാതെ ആദിവാസി വീട്ടമ്മയായ എടവക രണ്ടേനാല് വെണ്ണമറ്റം കോളനിയിലെ ചാപ്പയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഡോക്ടര്‍മാര്‍ ജനങ്ങളെ വെല്ലുവിളിച്ച് നടത്തുന്ന സമരത്തിന്റെ ഇരയാണ് ചാപ്പയെന്നും സി പിഐ മാനന്തവാടി മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. പനി ബാധിച്ച് അവശനിലയില്‍ അദ്യം എടവക പി എച്ച് സിയില്‍ ചികില്‍സ തേടി പോയെങ്കിലും അവിടെ ഡോക്ടര്‍മാര്‍ സമരത്തിലയധിനാല് മാനന്തവാടി ജില്ലാശുപത്രിയില്‍ രാവിലെ ഒമ്പതര മണിയോടെ എത്തുകയായിരുന്നു ചാപ്പ.ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ഒ.പി വിഭാഗം ഇല്ലത്തതിനാല്‍ അത്യഹിതവിഭാഗത്തില്‍ മരുന്ന് നല്കി വിട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു ഡോകടര്‍ ചെയ്തത്.വീട്ടില്‍ എത്തിയ ചാപ്പ വീട്ടില്‍ കുഴഞ്ഞ് വിഴുകയായിരിന്നു.ജില്ലാശുപത്രിയില്‍ നിന്ന് യഥ സമയം ചികിത്സ ലഭിച്ചുവെങ്കില്‍ ചാപ്പ രക്ഷപ്പെടുമായിരുന്നുവെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ജനങ്ങളെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പിന്‍വലിക്കണമെന്നും ചാപ്പയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സി പിഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി അധ്യക്ഷത വഹിച്ചു.ഇ ജെ.ബാബു, എല്‍.സോമന്‍നായര്‍, കെ.സജീവന്, രജിത്ത്കുമാര്‍ കമ്മന, കെ.പി.വിജയന്, ദിനേശ്ബാബു, ശോഭരാജന്, എം.ബാലകൃഷ്ണന്, അസ്സിസ്കോട്ട, അബ്ബാസ് പെറ്റമ്മല്‍, ടി.നാണു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍