ജില്ലാ ആശുപത്രിയില്‍ അനസ്തേഷ്യവിഭാഗം മുടങ്ങി ;ഡോക്ടര്‍ അവധിയിലായതാണ് കാരണം; രോഗികളെ മെഡിക്കല്‍ കോളേജിലേക്കയക്കുന്നു
ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യവിഭാഗത്തിലെ നിലവിലുണ്ടായിരുന്ന ഏക ഡോക്ടര്‍ താല്‍ക്കാലിക അവധിയില്‍ പോയതോടെ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം താളം തെറ്റി. നിലവില്‍ ചാര്ജ്ജേറ്റെടുക്കേണ്ട ഡോക്ടര്‍ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ശസ്ത്രക്രിയക്ക് വിധേയരാവേണ്ട ആറോളം രോഗികളെ ഇന്ന് മാത്രം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതായാണ് സൂചന.വരുംദിനങ്ങളില്‍ ഇത് കൂടുതലാകാനാണ് സാധ്യത.അനസ്തസ്റ്റിക് ഇല്ലാത്തതിനാല്‍ നാളെ മുതല്‍ കൂടുതല്‍ രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ വേണ്ടി വരും.ആദിവാസികളുള്‍പ്പെടെ സിസേറിയന് വിധേയരാവേണ്ട ഗര്‍ഭിണികളെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്യുന്നത് വന്‍ ദുരിതമാണ് വരുത്തിവെക്കുന്നത്.ജില്ലാആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടെ തസ്തികയാണ് അനസ്തേഷ്യ വിഭഗത്തിലുള്ളത്.ഇതില്‍ ഒരാള്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോയതാണ്.ഇതിന് പകരമായി കോഴിക്കോട് ബീച്ചാശുപത്രിയിലുള്ള ഡോക്ടറെ ജില്ലാആശുപത്രിയിലേക്ക് പത്ത് ദിവസം മുമ്പ് നിയമിച്ചിട്ടുണ്ടെങ്കിലും ഇത് വരെയും ചുമതലയേല്‍ക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.ജില്ലയിലെ മറ്റെവിടെയും താല്‍ക്കാലിക ചുമതല നല്കാന് അനസ്തേഷ്യ ഡോക്ടറില്ലാത്തും രോഗികള്‍ക്ക് ദുരിതമായി.ഗര്‍ഭിണികളുടെ സിസേറിയന് പുറമെ അപകടങ്ങളിലൂടെ സര്‍ജറി ആവശ്യമായി വന്നാലും മെഡിക്കല്‍കോളേജിലേക്ക് റഫര്‍ചെയ്യുക മാത്രമാണ് നിലവില്‍ പരിഹാരമുള്ളത്. നിത്യവും 24 മണിക്കൂര്‍ ജോലിചെയ്യേണ്ടി വരുന്ന നിലവിലുള്ള അനസ്തേഷ്യ ഡോക്ടര്‍ മൂന്ന് ദിവസത്തേക്കാണ് അവധിയില്‍ പോയത്.അത്യാവശ്യഘട്ടത്തില്‍ രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ ആവശ്യത്തിന് ആംബുലന്സുകളില്ലാത്തതും രോഗികളെ കുഴക്കുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍