കുടിവെള്ള സംഭരണിയുടെ ക്ലോറിന്‍ സിലിണ്ടര്‍ ചോര്‍ന്നു; പരിസരവാസികളില്‍ ചിലര്‍ക്ക് ദേഹാസ്വസ്ഥ്യം; ചിലകുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു; നിലവില്‍ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം
പുല്‍പ്പള്ളി കബനിഗിരിയിലെ കുടിവെള്ള പദ്ധതിയിലെ ക്ലോറിന്‍ സിലിണ്ടറാണ് ഇന്ന് വൈകുന്നേരത്തോടെ ചെറിയരീതിയില്‍ ചോര്‍ന്നത്. ഇതോടെ അസഹ്യമായ ഗന്ധം മൂലം പരിസരവാസികള്‍ ബുദ്ധിമുട്ടി. പലര്‍ക്കും ഛര്‍ദ്ദിയടക്കമുള്ള അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിസരവാസികളെ താല്ക്കാലികമായ മാറ്റി താമസിപ്പിച്ചു.ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ജീവനക്കാരില്‍ രണ്ടുപേരെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അസഹ്യമായ ഗന്ധംമൂലമാണ് പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നു. കബനി കുടിവെള്ള പദ്ധതിയുടെ ശുചീകരണ ടാങ്കിന് സമീപത്തെ 100 ലിറ്ററിന്റെ ക്ലോറിന്‍ സിലിണ്ടറാണ് ചോര്‍ന്നത്.
ബത്തേരിയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ സിലിണ്ടര്‍ സമീപത്തെ വെള്ളമൊഴുകുന്ന ചാലിലേക്ക് മാറ്റിയതോടെയാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടായത്. അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്ന ക്ലോറിന്റെ സാന്നിധ്യം കുറയുന്ന മുറയ്ക്ക് പരിസരവാസികള്‍ക്ക് വീടുകളിലേക്ക് തിരിച്ചുവരാമെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍