ദുഃഖ വെള്ളിയാഴ്ച്ച പ്രവര്‍ത്തിദിനമാക്കിയ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ നടപടി ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളി
മീനങ്ങാടി:ദുഃഖ വെള്ളിയാഴ്ച്ച തൊഴിലുറപ്പ് പദ്ധതി നിര്‍ബന്ധിത പ്രവര്‍ത്തിദിനമാക്കിയ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമതിയുടെ നടപടി ക്രൈസ്തവ വിശ്വാസത്തോടുള്ള വെല്ലുവിളിയാണെന്ന് സെന്റ് ഫ്രാന്‍സിസ് അസീസ്സി ദൈവാലയ ഭാരവാഹികള്‍ കുറ്റപ്പെടുത്തി .മനുഷ്യ കുലത്തെ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ കാല്‍വരി മലയില്‍ മൂന്നാണികളാല്‍ തൂങ്ങപ്പെട്ട ക്രിസ്തു ദേവന്റെ പീഡാനുഭവ സ്മരണ പുതുക്കുന്നതും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പ്രാര്‍ഥനാ ചൈതന്യത്തോടെയും വൃഥാനുഠാനാചാരങ്ങള് നോക്കിയും ആചരിക്കുന്ന ദിനമാണ് ദു:ഖ വെള്ളി മറ്റ് ഇതര സമുദായങ്ങളുടെ ചടങ്ങുകള്‍ ആയിരുന്നെങ്കില്‍ ഭരണസമതി ഇത്തരത്തില്‍ ലാഗവബുദ്ധിയോട് കൂടി പ്രവര്‍ത്തിദിനമാക്കാന്‍ മുതിരില്ലായിരുന്നു .രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താല്‍ ദിനങ്ങളിലും പഞ്ചായത്ത് ഭരണസമതിയുടെ പരുപാടികള്‍ നടക്കുന്ന ദിവസങ്ങളിലും തൊഴില്‍ ദിനമാക്കാറില്ലാ ദു:ഖ വെള്ളി ദിനത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് നിര്‍ബന്ധിത തൊഴില്‍ ദിനമാക്കിയത് തികച്ചും അപലപനീയമാണെന്നും യോഗം കുറ്റപ്പെടുത്തി വികാരി :ജോസഫ് ഇല്ലിമൂട്ടില്‍ ,സഹ: വികാരി ജോണ്സണ് കാട്രുക്കുടി സി. ലിസ ടഅആട ഇടവക കൈക്കാരന്മാര് ബേബി മഠത്തില്‍ ,ജോസ് കല്ലറക്കല്‍,തങ്കച്ചന് വിത്ത്പുര ഭാരവാഹികളായ സിബി ഐമനത്തില്‍, വി വി രാജു ,റാണി പാലാലുകുന്നേല് ,സുധ പുത്തന്‍ പുരക്കല്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍