സുമനസുകള്‍ക്ക് നന്ദി; സിയാബ് ഷാമില്‍ ചികില്‍സാ ധനസഹായം എട്ടിന് കൈമാറും; നിര്‍ധന കുടുംബത്തിന് തണലൊരുക്കിയത് പഴശി നഗര്‍ റസിഡന്റ്സ് അസോസിയേഷന്
മാനന്തവാടി :എടവക പഴശി നഗറിലെ ഇരുകാലും തളര്‍ന്ന് എഴുന്നേറ്റ് നില്ക്കാന്പോലും കഴിയാത്ത മുപ്പത്തിയാറുകാരനായ സിയാബിന്റെയും അത്യപൂര്വരോഗത്തിനടിമയായ മകന് ഷാമിലിന്റെയും ചികില്‍സക്ക് സഹായവുമായി നാടാകെഒരുമിച്ചു.പഴശി നഗര്‍ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായകമ്മിറ്റി രൂപീകരിച്ചാണ് 25 ലക്ഷത്തോളം രൂപ സമാഹരിച്ചത്. എട്ടിന്വൈകിട്ട് അഞ്ചിന് പഴശി നഗര്‍ റസിഡന്റ്സ് അസോസിയേഷന് ഓഫീസില്‍ നടക്കുന്നചടങ്ങില്‍ ഒ.ആര്. കേളു എംഎല്‍എ സഹായധനം കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില അറിയിച്ചു. ചികില്‍സാ സഹായ സമിതി ചെയര്‍മാന്‍കെ.ആര്. ജയപ്രകാശ് അധ്യക്ഷത വഹിക്കും എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന് അടക്കമുളള ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരരും പങ്കെടുക്കും. ഈസദ് ഉദ്യമത്തിന് സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി അര്പ്പിക്കുന്നതായിചികില്സാ സഹായ സമിതി ചെയര്മാന് കെ.ആര്. ജയപ്രകാശ്, കണ്‍വീനര്‍ വി.ടി. മുഹമ്മദ്ഷാഫി, ജോ. കണ്‍വീനര്‍ പി. കാദര്‍, ട്രഷറര്‍ കെ.വി. ഹരിദാസ്, വൈസ് ചെയര്മാന് കെ.എം.ഷിനോജ് എന്നിവര്‍ പറഞ്ഞു.മസ്കുലര്‍ ഡിസ്ട്രഫി എന്ന അപൂര്‍വ രോഗത്തിന് പിടിയിലാണ് സിയാബ്. ഭാര്യയുംരണ്ട് മക്കളുമുളള കുടുംബത്തിന് കേവലം നാല് സെന്റ് സ്ഥലവും പഞ്ചായത്ത്അനുവദിച്ച കൊച്ചുവീടും മാത്രമാണുളളത്. ഏറെ പണം ആവശ്യമായി വന്നചികില്സിക്കടിയില് കുടുംബം പുലര്‍ത്താന്‍ വഴിയില്ലാതെ പ്രയാസപ്പെടവെയാണ്വിധിയുടെ പരീക്ഷണമായി ഇളയ മകന് ഡാവിറ്റ് സിന്‍ഡ്രോം എന്ന അത്യപൂര്രോഗംപിടിപെട്ടത്. മൂന്ന് വയസുകരാനായ ഷാമിലിന് ബാധിച്ച മസ്തിഷ്ക സംബന്ധമായ ഈഅത്യപൂര്വ രോഗത്തിന് ഇനിയും ശരിയായ ചികില്‍സാ വിധികള്കണ്ടെത്തപ്പെട്ടിട്ടുപോലുമില്ല. ഷാമിലുമായി തിരുവനന്തപുരത്തും,കൊച്ചിയിലും, ബംഗ്ളൂരുവിലും, കോഴിക്കോടുമായുളള ആശുപത്രികിള് കയറിഇറങ്ങുന്നതിന് പണമായിരുന്നു വലിയ തടസം. അയല്വക്കത്തുളളവരും ഉറ്റബന്ധുക്കളും മാത്രം സഹകരിച്ചാല്‍ നാല് സെന്റ് മാത്രമുളള നിര്‍ധന കുടുംബത്തിന്കൈത്താങ്ങ് നല്കാന് കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പഴശി നഗര്റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനകീയ ചികില്‍സാ സഹായ സമിതി എന്നആശയത്തിലേക്ക് എത്തുന്നത്.
പലതുളളി പെരുവെളളം എന്നതുള്ക്കൊണ്ട് താലൂക്കിലെ മുഴുവന്കുടുംബങ്ങളെയും സമീപിച്ച് ചെറിയ തുകകള്‍ സമാഹരിക്കലാണ് ലക്ഷ്യമിട്ടത്.ഇതിനായി കുടുംബത്തിന്റെ നിലവിലെ അവസ്ഥയും കമ്മിറ്റിയുടെ ബാങ്ക് അകൗണ്ട്വിവരങ്ങളും ഉള്ക്കൊളളഉന്ന അരലക്ഷം നോട്ടീസുകള്‍ അച്ചടിച്ചു. അവ അരലക്ഷംകവറുകള് വാങ്ങി അവക്കുളളില്‍ നിക്ഷേപിക്കലായിരുന്നു ആദ്യപടി. പഴശി നഗറിലെയുംസമീപ പ്രദേശങ്ങളിലെയും യുവാക്കള്‍ ഈ ജോലി ഭംഗിയായി നിര്‍വഹിച്ചു. ചികില്‍സാസഹായ സമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ താലൂക്കിലെ വിദ്യാലയങ്ങളും മറ്റ്സ്ഥാപനങ്ങളും സന്ദര്‍ശിച്ച് അവിടെ കവറുകള്‍ നല്കി. മാനന്തവാടി നഗരസഭയിലെയുംതാലൂക്കിലെ ആറ് പഞ്ചായത്തുകളിലെയും കുടുംബശ്രീകള്‍ വഴിയും കവര്‍ നല്കിധനസമാഹരണം നടത്തി. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് തന്നെ ആളുകള്പ്രതികരിച്ചതോടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നല്ലതുക സമാഹരിക്കാനായി.വിദ്യാലയങ്ങള്‍ക്കും കുടുംബശ്രീകള്‍ക്കും പുറമെ സുമനസുളള വ്യക്തികള്‍,സ്ഥാപനങ്ങള്‍, വാടാസാപ്പ് കൂട്ടായ്മകള്‍, പ്രവാസി കൂട്ടായ്മകള്‍, ക്ളബുകള്‍,ആരാധനാലയങ്ങള്‍ എന്നിവയെല്ലാം ഇതിനകം സഹകരണവുമായെത്തി. നാടിന്റെ നന്മകള്വറ്റിയിട്ടില്ലെന്നതിന് തെളിവാണ് എടവക പഴശിനഗറിലെ സിയാബിന്റെയും മകന്ഷാമിലിന്റെയും ചികില്‍സക്കായി ജനം കൈകോര്‍ത്തത്.
കുടുംബത്തിന് സ്ഥിരമായ വരുമാന മാര്‍ഗം കണ്ടെത്തുന്നതിനും ഇരുവരുടെയുംതുടര് ചികില്‍സക്കും ഭാരിച്ച തുക വേണ്ടതുണ്ടെന്നതിനാല്‍ ഇനിയുംസഹായമെത്തുമെന്ന പ്രതീക്ഷയാണ് നിര്‍ധന കുടുംബത്തിനും നാട്ടുകാര്‍ക്കും ഉളളത്.ജില്ലാ സഹകരണ ബാങ്ക് മാനന്തവാടി ശാഖയില്‍ സിയാബ്ഷാമില് ചികില്സാസഹായകമ്മിറ്റിയുടെ പേരില്‍ 130051201020099 നമ്പറായി അകൗണ്ട്ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്സി കോഡ്: FRDl0WDCB01. ഫോണ്‍: 9446142279.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍