രണ്ടാഴ്ചക്കാലം നീണ്ടുനിന്ന വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് സമാപനമായതോടെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ഉത്സവനഗരി ശുചീകരണം പുരോഗമിക്കുന്നു. താഴെക്കാവ്ിന്റെ പരിസരം, അന്നപൂര്‍ണ്ണേശ്വരി ഹാള്‍ പരിസരം, എക്സബിഷന് ഹാളിന്റെ മുന്‍വശം എന്നിവിടങ്ങളാണ് നഗരസഭ അധികൃതര്‍ ശുചീകരിക്കുന്നത്. എക്സിബിഷന് ഹാളിനുള്ഭാഗവും, ചന്ത നടന്ന സ്ഥലവും അതത് ലേല ഉടമകളാണ് ശുചീകരിക്കേണ്ടത്. ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോളിന് പ്രാധാന്യം നല്‍കിയാണ് ആറാട്ടുമഹോത്സവം സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉത്സവശേഷം വരുന്ന മാലിന്യങ്ങളുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും വന്ന പശ്ചാത്തലത്തിലാണ് ഇത്തവണം നഗരസഭ ഊര്‍ജ്ജിതമായി മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി രംഗത്ത് വന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍