വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
104 ചെറുപൊതികളിലായി സൂക്ഷിച്ച 400 ഗ്രാം കഞ്ചാവ് പിടികൂടി;വള്ളിയൂര്‍ക്കാവ് മഹോത്സവത്തോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കി എക്സൈസ്
മാനന്തവാടി വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഭാഗമായുള്ള രാത്രി കാലഅതിര്ത്തി വാഹന പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍.ഉത്തര്‍പ്രദേശ് സഹരണ്‍പൂര്‍ ജില്ലയിലെ മുസ്തഫാബാദ് കോളനിയിലെ മുഹമ്മദ് ഫര്മാന് (24 )ആണ് പിടിയിലായത്.മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം കെ സുനിലിന്റെ നേതൃത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് സംയുക്ത വാഹന പരിശോധനയില്‍ ബാംഗ്ലൂര്‍ -എറണാകുളം ബസ്സില്‍ വെച്ചാണ് മുഹമ്മദ് ഫര്മാന് പിടിയിലായത്.ഇയാളില്‍ നിന്നും104 ചെറുപൊതികളിലായി വില്‍പ്പനക്കായി സൂക്ഷിച്ച 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വയനാട്, എറണാകുളം ജില്ലകളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നയാളാണ് ഫര്മാന്.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി,അജേഷ് വിജയന്,രജീഷ്,പി ഷാജി,സനൂപ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ മാനന്തവാടി ജെ.എഫ്.സി.എം കോടതി II മുമ്പാകെ ഹാജരാക്കി.കോടതി ഇയാളെ പ്രതിയെ റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍