പി.എസ്.സി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യല്‍: ഡിവൈഎഫ്ഐ കണക്കെടുപ്പ് തുടങ്ങി
2018 മാര്‍ച്ച് 30ന് കാലാവധി അവസാനിക്കുന്ന,എല്‍.ജി.എസ് , എല്‍.ഡി ക്ലര്‍ക്ക് (വിവിധം) റാങ്ക് ലിസ്റ്റില്‍ നിന്ന് എല്ലാ ജില്ലകളിലും പരമാവധി നിയമനം നടത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പിന്തുണയായി ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകളിലെത്തി മേധാവികളുമായി സംസാരിച്ചും കണക്കുകള്‍ പരിശോധിച്ചും ഒഴിവുകളുടെ കണക്കെടുപ്പ് നടത്തി.ഡി.ഡി.പി,ഡി. .ഡി.ഇ,ഐ.റ്റി.ഡി.പി ,റവന്യൂ തുടങ്ങിയ ഓഫീസുകളിലെല്ലാം എത്തി ജില്ലാ സെക്രട്ടറി കെ റഫീഖ് ,പ്രസിഡന്റ് കെ പി ഷിജു എന്നിവരുടെ നേതൃത്വത്തില്‍ വകുപ്പ് മേധാവികളുമായി സംസാരിച്ചാണ് ഒഴിവുകള്‍ പരിശോധിച്ച് കണക്കെടുപ്പ് നടത്തിയത്. തുടര്‍ന്ന് എ ഡി എമ്മുമായി ചര്‍ച്ച നടത്തി . എല്ലാ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ പരിശോധിച്ച് മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് എ ഡി എം ഉറപ്പ് നല്കി . ജില്ലാ കമ്മിറ്റി അംഗം പി എം ശംസുദ്ധീന്‍ , ഗിരീഷ് , ജാബിര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു .
നിലവിലുള്ള മുഴുവന്‍ ഒഴിവുകളും മാര്‍ച്ച് 27 ന് മുമ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശമാണ് വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരിക്കും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തൊഴിലില്ലാത്ത യുവാക്കളെ സംബന്ധിച്ച് വളരെ പ്രതീക്ഷാനിര്‍ഭരമായൊരു നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് നിലവിലെ ഒഴിവുകള്‍ സംബന്ധിച്ച ഒരു കണക്കെടുപ്പ് നടതുന്നത് .നിലവില്‍ ജില്ലയില്‍ ഒഴിവുള്ള മുഴുവന്‍ എല്‍.ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അതിലേയ്ക്ക് നിയമനം നടത്തപ്പെടുന്നുണ്ടെന്നും ഉറപ്പിക്കേണ്ടത് ഡി.വൈ.എഫ്.ഐയുടെ കടമയാണ് . ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐയുടെ ഇടപെടല്‍ . ഓഫീസുകളില്‍ നേരിട്ടെത്തി കണക്കുകള്‍ ശേഖരിച്ച ശേഷം വിവരാവകാശ നിയമ പ്രകാരവും തസ്തികകളുടെയും ഒഴിവുകളുടെയും നിയമനത്തിന്റെയും കണക്കുകള്‍ .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍