വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം: പള്ളിയറ വാള് എഴുന്നള്ളിച്ചു
മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ആറാട്ടു മഹോത്സവത്തിന് തുടക്കംകുറിച്ച് ദേവിയുടെ തിരുവായുധമായ പള്ളിയറ വാള് എഴുന്നള്ളിച്ചു. പാണ്ടിക്കടവ് ജിനരാജതരകന്റെ വീട്ടില്‍ സൂക്ഷിച്ച വാള് ആദ്യം പള്ളിയറ ക്ഷേത്രത്തിലേക്കും പിന്നീട് വള്ളിയൂര്‍ക്കാവിലേക്കും എഴുന്നള്ളിച്ചു. ഇന്നലെ രാത്രി താഴെക്കാവിലെ മണിപ്പുറ്റില്‍ വാള് എത്തിച്ചതോടെ തിരുവത്താഴത്തിനുള്ള അരിയളവ്, കഷണം മുറിക്കല്‍ എന്നിവ നടത്തി. ഇനിയുള്ള എല്ലാ ദിവസങ്ങളിലും രാത്രി മേലേക്കാവില് നിന്ന് താഴെ കാവിലേക്ക് എഴുന്നള്ളത്ത് നടത്തും. ഉത്സവം തുടങ്ങി ഏഴാംനാള്‍ കൊടിയേറ്റവും ഉത്സവം കഴിഞ്ഞ് ഏഴാംനാള്‍ കൊടിയിറക്കവും നടക്കും. ക്ഷേത്രം എക്സി. ഓഫീസര്‍ കെ.വി. നാരായണന് നമ്പൂതിരി , ട്രസ്റ്റി ഏച്ചോം ഗോപി , ആഘോഷ കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് പട്ടയന്‍, ജന. സെക്രട്ടറി മനോജ് പട്ടേട്ട്, പി.എന്‍. ജ്യോതിപ്രസാദ്, കമ്മന മോഹനന്, ടി.കെ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍