ഗര്‍ഭിണിയെ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവച്ച സംഭവം: അടിയന്തിര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
കല്‍പ്പറ്റ: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകളോളം വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചന്ന പരാതിയില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വയനാട് പടിഞ്ഞാറെത്തറ സ്വദേശിനി സി.കെ. നാജിയ നസ്‌റിന് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് വയനാട് ജില്ലാ പോലീസ് മേധാവിക്കും വെള്ളമുണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. ഇരുവരും 7 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.അടുത്ത കല്‍പ്പറ്റ സിറ്റിംഗില്‍ കേസ് കമ്മീഷന്‍ പരിഗണിക്കും. കോഴിക്കോട് അത്തോളിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും യുവതിയും ഭര്‍ത്താവും ഇക്കഴിഞ്ഞ 8 ന് രാവിലെ കല്‍പ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ വെള്ളമുണ്ടയില്‍ വച്ചാണ് എ.എസ്.ഐ തടഞ്ഞുവെച്ചു മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി ഒന്നര മണിക്കൂര്‍ നിര്‍ത്തി. യുവതിയുടെ ആരോഗ്യസ്ഥിതി പോലും പോലീസ് ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എഫ് ഐ ആര്‍ പച്ചക്കള്ളമാണെന്ന് പരാതിയില്‍ പറയുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍