തിരുനെല്ലി സ്വകാര്യ എസ്‌റ്റേറ്റിലെ മരം മുറി നിര്‍ത്തിവെയ്ക്കാന്‍ വനം വകുപ്പിന്റെ ഉത്തരവ്
മാനന്തവാടി: മാനന്തവാടി താലുക്കിലെ തിരുനെല്ലി വില്ലേജിലെ ഫ്രാന്‍സിക്കന്‍ ബ്രദേഴ്‌സ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള നിശ്ചിത ഭൂമികളില്‍ നിന്നും മരംമുറിക്കുന്നതിന് വനം വകുപ്പില്‍ നിന്നും നല്‍കിയ അനുമതിയാണ് പരാതിയെ തുടര്‍ന്ന് ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ.രാകേഷ് റദ്ദ് ചെയ്തത്. കാല്‍വരി എസ്‌റ്റേറ്റില്‍ നിയമവിരുദ്ധമായി വ്യവസ്ഥകള്‍ ലംഘിച്ച് മരംമുറി ക്കുന്നുവെന്ന് മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടിമരങ്ങള്‍ , തേക്കുകള്‍ ,കുന്നി തുടങ്ങിയവയാണ് അനുമതിയുടെ മറവില്‍ മുറിച്ചത്.വനേതര പ്രദേശങ്ങളിലെ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന ആക്ട് 2005 ലെ നോട്ടിഫൈഡ് ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിക്കുന്നതിന് മുന്‍കൂര്‍ അനുമതിക്ക് വേണ്ടി എസ്‌റ്റേറ്റ് മാനേജര്‍ ബ്രദര്‍ പിറ്ററുടെ അപേക്ഷയില്‍ കോഫീ ബോര്‍ഡ് സീനിയര്‍ ലൈസണ്‍ ഓഫീസറുടെ ശുപാര്‍ശയും തിരുനെല്ലി വില്ലേജ് ഓഫിസര്‍ 2020 നവംബര്‍ 11 ന് സ്ഥലപരിശോധന നടത്തി നല്‍കിയ 222/20 നമ്പര്‍ കത്തും ലൊക്കേഷന്‍ സ്‌കെച്ച്, മാനന്തവാടി തഹസില്‍ദാറുടെ 2021 ജനുവരി 22 ലെ 2668/2020 നമ്പര്‍ കത്തിന്റെയും തിരുനെല്ലി ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസറുടെ 2021 ജനുവരി മുപ്പതിലെ കത്തിന്റെയും അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. 73 വിവിധയിനം മരം കുറിക്കുന്നതിനാണ് അനുമതി ആവശ്യപ്പെട്ടിരിന്നുത്. റെയിഞ്ച് ഓഫിസര്‍ നേരിട്ട് സ്ഥലപരിശോധന നടത്തി 54 കുറ്റിമരങ്ങള്‍ മാത്രമാണ് അനുമതി നല്‍കിയത്. റവന്യൂ വകുപ്പില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടില്‍ പ്രസ്തു എസ്‌റ്റേറ്റ് സ്വകാര്യ ജന്‍ഭൂമിയും കാപ്പിത്തോട്ടവുമാണന്നും അധ്യാധിപ്പെട്ട ആദിവാസിഭൂമി, മിച്ചഭൂമി ഇ.എഫ്.എല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടില്ലന്നുമുള്ള മാനന്തവാടി തഹസില്‍ദാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നും എന്നാല്‍ ഈ ഭൂമിയില്‍ പട്ടയമില്ലത്ത റവന്യൂ ഭൂമി ഉള്‍പ്പെട്ടു വരുന്നുണ്ടെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മരംമുറിക്കുന്നതിന് നല്‍കിയ അനുമതി വനം വകുപ്പ് റദ്ദ് ചെയ്തത്.മരം മുറിക്ക് എതിരെ സിപിഐ തിരുനെല്ലി ലോക്കല്‍ സെക്രട്ടറി കൃഷ്ണന്‍കുട്ടി, വയനാട് പ്രകൃതിസംരക്ഷണസമതിയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍