കാട്ടാനയുടെ അക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
മേപ്പാടി: മുണ്ടക്കൈകടുത്ത് ഏലമലയില്‍ ജോലിക്കുപോകുമ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ചികിത്സയില്‍. ഇന്ന് രാവിലെ ചൂരല്‍മല മുടക്കയില്‍ ഹൗസില്‍ ലീലയെ (56) ആണ്കാട്ടാന ആക്രമിച്ചത്. മൂന്നു കിലോമീറ്ററോളം ചുമന്ന് റോഡില്‍ എത്തിച്ചശേഷമാണ് ഗുരുതരമായി പരിക്കേറ്റ ഇവരെ ഡി എം വിംസില്‍ എത്തിക്കാനായത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള പരിശോധനയില്‍ ഇടതു ഭാഗത്തെ വാരിയെല്ലുകള്‍ക്ക് ഒന്‍പത് പൊട്ടുകളും വലതുഭാഗത്തെ വാരിയെല്ലുകള്‍ക്ക് നാല് പൊട്ടുകളും കണ്ടെത്തി. ഒപ്പം നട്ടെല്ലിനും പരിക്കുണ്ട്.കൂടാതെ ഒരു വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് അവിടെ കൂടിയ രക്തവും നീരും നീക്കാന്‍ വേണ്ടി അടിയന്തിരമായി ട്യൂബ് ഇടുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചുഎമര്ജന്സി മെഡിസിന് മേധാവി ഡോ. സര്‍ഫാറാസ്, ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. ജെനിമോള്, ഓര്‍ത്തോ വിഭാഗത്തിലെ ഡോ. ഡിനോ എന്നിവര്‍ ചികിത്സക്ക് നേതൃത്വം നല്കി. ഇവരെ നിലവില്‍ സര്‍ജിക്കല്‍ ഐ സി യു ലേക്ക് മാറ്റിയിരിക്കുകയാണ്. നിയുക്ത കല്പറ്റ എം എല്‍ എ അഡ്വക്കേറ്റ് ടി. സിദ്ദിഖ് ചികിത്സയില്‍ കഴിയുന്ന ലീലയെ സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍