പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷമായിട്ടും വീടുകള്‍ വാസയോഗ്യമല്ല
മാനന്തവാടി: ഗോത്രവിഭാഗങ്ങള്‍ക്കുള്ള വീടുകളുടെ പ്രവൃത്തിച്ച് പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും വാസയോഗ്യമാക്കാന്‍ നടപടികളില്ല. പനമരം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട കമ്മന മതിശ്ശേരി കാപ്പുംകുന്നിലെ വീടുകളാണ് ഉപയോഗ്യമല്ലാതായി മാറുന്നത്.10 വര്‍ഷം മുമ്പാണ് ഇ.എം.എസ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ സ്ഥലം വാങ്ങി ഗോത്ര കുടുംബങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് 11 വീടുകളുടെ നീര്‍മ്മാണം ആരംഭിച്ചത്. ഫണ്ടിന്റെലഭ്യത കുറവ്, അനുവദിച്ച തുക പ്രവൃത്തികള്‍ക്ക് തികയാതിരിക്കുക, സാങ്കേതിക തടസ്സങ്ങള്‍ എന്നിവയെല്ലാം കാരണം പ്രവര്‍ത്തികള്‍ നീണ്ടുപോവുകയായിരുന്നു.മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷം മുമ്പ് വീടുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരിച്ചു. വൈദ്യുതീകരണവും നടത്തി. എന്നാല്‍ വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാല്‍ തന്നെ രണ്ട് വര്‍ഷത്തിലധികമായി വീടുകള്‍ പൂട്ടി കിടക്കുകയാണ്. കാട് മൂടി വീടുകള്‍ ഉപയോഗ്യശൂന്യമായി മാറി കൊണ്ടിരിക്കുകയാണ്.പല വീടുകളുടെയും ചുമരുകള്‍ക്കും മറ്റും വിള്ളലുകള്‍ വീണ് തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം കൂടി അടുത്ത തൊടെ തങ്ങളുടെ കൂരകള്‍ക്കുള്ളില്‍ നിന്ന് മോചനം തേടി കൂളിവയല്‍ കോളനിയിലെ ബിന്ദു, സുകുമാരന്‍, ബാലന്‍ എന്നിവരുടെ കുടുംബങ്ങള്‍ ഗത്യന്തരമില്ലാതെ ഒരു മാസം മുമ്പ് ഇവിടെ താമസം ആരംഭിച്ചിട്ടുണ്ട്. ഈ കുടുംബങ്ങളും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും വെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്ദൂരെ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ വെള്ളം എത്തിക്കുന്നത്. വൈദ്യുതി ഇല്ലാത്ത വീടുകളില്‍ ഭയപ്പാടോടെയാണ് ഈ കുടുംബങ്ങള്‍ അന്തിയുറങ്ങന്നത്.വീടുകളുടെ ചുമരുകള്‍ക്ക് വിള്ളലുകള്‍ വീണതിനാല്‍ തന്നെ കാലവര്‍ഷം എങ്ങനെ കഴിച്ച് കൂട്ടുമെന്ന ആശങ്കയിലാണ് ഈ കുടുംബങ്ങള്‍അധികൃതരുടെ അനാസ്ഥയുടെയും, ദീര്‍ഘവീക്ഷണമില്ലായ്മയുടെ മകുടോദാഹരണം കൂടിയായിരിക്കുകയാണ് അടച്ചിട്ടിരിക്കുന്ന ഈ വീടുകള്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍