വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണം: ഐ.എം.എ
തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ഐഎംഎ. രോഗലക്ഷണമുള്ളവര്‍ ആര്‍ടിപിസിആര്‍ തന്നെ പരിശോധന നടത്തണം. തെരഞ്ഞെടുപ്പ് ദിനത്തിലെ നോട്ടക്കുറവാണ് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് പി എം സഖറിയാസ് പറഞ്ഞു.വാക്‌സിനേഷന്‍ സൗജന്യമാക്കണമെന്നും പിജി ഡോക്ടര്‍മാരുടെ അഭാവം കൊവിഡ് ചികിത്സയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎംഎ. പ്രതിദിനം ഒരു ലക്ഷത്തില്‍ അധികം കൊവിഡ് പരിശോധന ദിനം പ്രതി നടത്തണം. രണ്ടാം വരവില്‍ കൊവിഡിന് തീവ്രത കൂടുതലാണ്. മരണ നിരക്കും കൂടുന്നുണ്ടെന്നും ഐഎംഎ.അതേസമയം കൊവിഡ് കൂട്ടപരിശോധന അശാസ്ത്രീയമെന്ന് കെജിഎംഒഎ പറഞ്ഞു. സംഘടന മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി. രോഗലക്ഷണങ്ങളുള്ളവരെയും സമ്പര്‍ക്കത്തില്‍പെട്ടവരെയും മാത്രം ഉള്‍പ്പെടുത്തി പരിശോധന നിജപ്പെടുത്തണം. ടെസ്റ്റ് പരിശോധന വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച ലാബ് സൗകര്യവും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണം. ഇപ്പോള്‍ നടക്കുന്നത് സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമുള്ള പരിശോധനകളാണെന്നും സംഘടന. ഒന്‍പത് നിര്‍ദേശങ്ങള്‍ സംഘടന മുന്നോട്ട് വച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍