പുഴയില്‍ തുരിശ് കലക്കി മീന്‍ പിടിക്കുന്ന മൂന്നംഗസംഘം അറസ്റ്റില്‍ ;പത്ത് കിലോ തൂരിശ്, കൊട്ടത്തോണി,വലകള്‍ എന്നിവ പിടിച്ചെടുത്തു
മാനന്തവാടി: മാനന്തവാടി കബനി പുഴയില്‍ തുരിശ് കലക്കി മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് പേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ സ്വദേശി ചെറിയപറമ്പത്ത് നജീബ് (54), മകന് നിസാര്‍ (27), കൂളിപ്പൊയില്‍ കോളനി ബൈജു (22) എന്നിവരെയാണ് എസ്.ഐമാരായ സനീഷ്, സനൂജ്, എ എസ് ഐ മാരായ നൗഷാദ്, പ്രകാശന്, സി.പി.ഒ മാരായ സുധീഷ്, അജീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം പിടികൂടിയത്. സംഘത്തില്‍ നിന്നും പുഴയില്‍ കലക്കാനായി കൊണ്ടുവന്ന 10 കിലോ തുരിശ്, ആറ് കെട്ട് വല, കൊട്ട തോണി മുതലായവ പിടികൂടി. എടവക കാക്കഞ്ചേരി പുഴക്കടവില്‍ വെച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. പുഴയില്‍ ഒഴുക്ക് കുറഞ്ഞ അവസ്ഥയിലും ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ പെരുമാറിയതിനെതിരെ പ്രദേശവാസികളില്‍ വ്യാപക പ്രതിഷേധമുണ്ട്.
വിഷം കലര്‍ത്താനായി വലയിട്ട പ്രദേശത്തിന് സമീപം ജലനിധിയുടെയും മറ്റും മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കൊടിയ വേനലില്‍ കുടിവെള്ള സ്രോതസ് വറ്റിവരണ്ട പശ്ചാത്തലത്തില്‍ പ്രദേശവാസികളില്‍ പലരും നിത്യോപയോഗത്തിനായി പുഴയെ ആശ്രയിക്കുന്നുണ്ട്. കുഞ്ഞുകുട്ടികളെ വരെ കുളിപ്പിക്കാനും മറ്റും പലരും പുഴക്കടവില്‍ എത്താറുണ്ട്. അവര്‍ക്കും ഏറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും വിധത്തിലാണ് അനധികൃത മീന്‍പിടുത്ത സംഘത്തിന്റെ ഇടപെടല്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍