കരട് വിജ്ഞാപനം പിന്‍വലിക്കണം: ചീയമ്പം മോര്‍ ബസോലിയോസ് യാക്കോബയ സുറിയാനി പള്ളി
പുല്‍പ്പള്ളി: വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ചീയമ്പം മോര്‍ ബസോലിയോസ് യാക്കോബയ സുറിയാനി പള്ളി യോഗം ആവശ്യപ്പെട്ടു. മലബാര്‍, ആറളം, വന്യജീവി സങ്കേതങ്ങള്‍ക്കൊപ്പം, വയനാട് വന്യജീവി സങ്കേതത്തിനും ബാധകമാകുന്ന വിധത്തില്‍ പരിസ്ഥിതി ലോല മേഖല യാഥാര്‍ത്ഥ്യമാകുന്നതോടെ, കൃഷിയില്‍ നിന്നും, കൃഷി ഭൂമിയില്‍ നിന്നും, ആവാസ കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷക സമൂഹവും, ഗോത്രവര്‍ഗ്ഗ സമൂഹവും നിഷ്‌കാസിതരാകും. വയനാട് ജില്ല ഒറ്റപ്പെടും. നീലഗിരിയിലെ കര്‍ഷക ഗോത്രവര്‍ഗ സമൂഹം നേരിടുന്നതിനേക്കാള്‍ വലിയ ആപത്താണ് വയനാടിനെ കാത്തിരിക്കുന്നതെന്നും പൂര്‍ണ്ണമായും മനുഷ്യ വിമുക്തമാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ അണിയറയില്‍ രൂപപ്പെടുന്നതിന്റെ തെളിവാണ് പുതിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വ്യക്തമാക്കുന്നതതെന്നും യോഗം ആരോപിച്ചു.വയനാട് ജില്ലയിലെ 49 വില്ലേജുകളില്‍ 11 എണ്ണവും പരിസ്ഥിതി ലോല മേഖലയായി മാറും. വയനാട് നേരിടുന്ന ജീവല്‍ പ്രധാനമായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും. കേന്ദ്ര സര്‍ക്കാറില്‍സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു ഫാ.അജു ചാക്കോ അരത്തമ്മാമൂട്ടില്‍ ഉദ്ഘാടനം ചെയ്തുട്രസ്റ്റി റെജി തോമസ് അദ്ധ്യക്ഷത വഹിച്ചുസെക്രട്ടറി കെ ഡി യല്‍ദോസ്, സിജു പൗലോസ് , കെ.കെ ജോബി, കെ.പി യല്‍ദോസ് , കെ.ഒ സാബു , ജോര്‍ജുകുട്ടി, മെബിന്‍മാത്യു, എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍