കുറുമരുടെ രാജാവ് വിടവാങ്ങി
മീനങ്ങാടി : കുറുമ സമുദായക്കാരുടെ രാജാവ് തലച്ചില്‍ അപ്പാട് രാമു (90) നിര്യാതനായി. സാമുദായികചാരങ്ങളില്‍ പ്രഥമസ്ഥാനം വഹിക്കുന്നത് അപ്പാട് തലച്ചിലാണ്. പനമരം പുഴയ്ക്ക് ഇക്കരെ മുതല്‍ എരുമാട് കല്ലിച്ചാല്‍ വരെയുള്ള കുറുമന്‍ സമുദായക്കാരുടെ ആചാരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നയാളാണ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കുറുമന്‍ സമുദായക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളെ പാറയ്ക്ക് മേലെയെന്നും പാറയ്ക്ക് താഴെയെന്നും രണ്ടാക്കി തിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മുഴുവന്‍ കുറുമ കുടികളിലെയും സാമുദായിക ആചാരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത് അപ്പാട് തലച്ചിലാണ്. മരണപ്പെട്ട് മുന്നാം നാള്‍ അടിയന്തിരം കഴിഞ്ഞ് പതിമൂന്നാം നാള്‍ സമുദായ ആചാരപ്രകാരം കുന്ന് കുടി മൂപ്പന്‍മാരും നാലപ്പാടി മുത്തപ്പന്‍മാരെയും വിളിച്ച് ചേര്‍ത്ത് കൂട്ടം പറഞ്ഞ് കൂട്ടം ചേര്‍ന്നാണ് അടുത്ത തലച്ചിലിന്റെ സ്ഥാനാരോഹണം. മുഴുവന്‍ കുറുമന്‍ കൂടിയില്‍ നിന്നും പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.പ്രായമല്ല സ്ഥാനമാണ് തലച്ചിലായി അവരോധിക്കുന്നതായുള്ള മാനദണ്ഡം. അടുത്ത തലച്ചില്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക 53 കാരനായ അപ്പാട് സുബ്രമണ്യനാണ്.
ഭാര്യ: പതവി (പരേത). മക്കള്‍: പ്രഭാകരന്‍.എ.ആര്‍, ചന്ദ്രന്‍, തങ്കമണി,മണികണ്ഠന്‍ (എ.എസ്.ഐ.മീനങ്ങാടി പി.എസ്), പുഷ്പ്പ, ബിന്ദു, സുമ.മരുമക്കള്‍: രാധ, കൈരളി,നാരായണന്‍,സുജാത, രാമകൃഷ്ണന്‍,ഗോപാലന്‍ (പരേതന്‍), പത്മനാഭന്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍