കാര്‍ഷിക മേഖലക്കും ഭക്ഷ്യ ഉത്പാദന മേഖലക്കും ഊന്നല്‍ നല്കി എടവക ഗ്രാമ പഞ്ചായത്ത് ബജറ്റ്
26 കോടി 14,33,199 രൂപ വരവും, 25 കോടി 80,60,000 രൂപ ചെലവും, 33 ലക്ഷത്തി 73, 199 രൂപ മിച്ചവും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് നജ്മുദീന് മൂടമ്പത്ത് അവതരിപ്പിച്ചത്.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ് ജോണും ബജറ്റ് വേളയില്‍ പങ്കാളിയായി.കാര്‍ഷിക മേഖലയില്‍ മാതൃക കൃഷിത്തോട്ടം, കുടുംബശ്രീ പച്ചക്കറി, പൈതൃക ജൈവകൃഷി, തുടങ്ങിയവക്കും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സേവന മേഖലയില്‍ ലൈഫ്മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാവര്ക്കും വീട് എന്ന പദ്ധതിയില്‍ ബാങ്ക് വായ്പയും ത്രിതല പഞ്ചായത്ത് വിഹിതവും ഉള്‍പ്പെടെ 3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയില്‍ ആരോഗ്യം മേഖലക്ക് ഒമ്പതര ലക്ഷം രൂപയും പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് 7 ലക്ഷം രൂപയും വകയിരുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തടയുന്നതിന് നിര്‍ഭയ പ്രതിരോധ പരിശീലന പരിപാടിക്കായി രണ്ടര ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികവര്‍ഗ്ഗ പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനും, പശ്ചാത്തല സൗകര്യ വികസനം, ഊര്‍ജ്ജ സംരക്ഷണം, വിദ്യഭ്യാസ മേഖലയുടെ വികസനത്തിനുമെല്ലാം ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ജില്‍സണ്‍ തൂപ്പുംങ്കര, ആമിന അവറാന്, ആശാ മെജോ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.പി.വല്‍സണ്‍, ഫാത്തിമ ബീഗം, ബിന്ദു ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ കെ.ആര്.ജയപ്രകാശ്, നജീബ് മണ്ണാര്, മനു.ജി.കുഴിവേലില്‍, പഞ്ചായത്ത് സെക്രട്ടറി ഇ.കെ.ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍